സൗദിയിൽ ലെവി ഇളവ് ദീർഘിപ്പിച്ചത് നിരവധി മലയാളികൾക്കും ആശ്വാസമാകും

സൌദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ അനുവദിച്ച് ഇളവ് ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച നടപടി മലായളികളുൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാകും. മൂന്ന് വർഷത്തേക്ക് ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ് അനുവദിച്ച തീരുമാനമാണ് ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. റിയാദിൽ സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന്, കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് സൌദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ലെവിമൂലം സാമ്പത്തിക ബാധ്യതകൾ താങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ താൽക്കാലികമായി മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ചതായിരുന്നു ലെവയിൽ ഇളവ്. മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച ഇളവിൻ്റെ കാലാവധി അവസാനിക്കാനായ സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി അനുവദിച്ചത്.

ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവിയില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഇളവ്. ഇതിന് തൊഴിലുടമ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളായിരിക്കണമെന്ന വ്യവസ്തയുണ്ട്. ഈ തൊഴിലുടമ ഉൾപ്പെടെ പരമാവധി 9 പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഇളവ് ലഭിക്കുക. നിലവിലെ ഇളവ് കാലാവധിയായ മൂന്ന് വർഷം അവസാനിക്കുന്ന സമയം മുതൽ പുതിയ ഇളവ് ഒരു വർഷത്തേക്ക് കൂടി ആരംഭിക്കും. ഈ വർഷം ഇത്തരം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ലെവി അടക്കേണ്ടതില്ല.

മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന ബഖാലകൾ ഉൾപ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങളെ വളരെ ഏറെ സഹായിക്കുന്നതാണ് തീരുമാനം. ലെവി അടക്കേണ്ടത് തൊഴിലുടമകളാണെങ്കിലും പല ചെറികിട കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികളിൽ നിന്ന് ഈടാക്കിയാണ് ലെവിയുടെ തുടക്കത്തിൽ തൊഴിലുടമകൾ അടച്ചിരുന്നത്. പിന്നീട് ഇളവ് പ്രഖ്യാപിച്ചതോടെ തൊഴിലാളികൾക്കും ഇത് ആശ്വാസമായി.  ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചത് തൊഴിലാളികൾക്കും ആശ്വാസം വർധിപ്പിക്കുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!