ബിബിസി ഡോക്യുമെൻ്ററി രാജ്യ വ്യാപകമായി പ്രദർശിപ്പിക്കും – യൂത്ത്​ലീഗ്​

കോഴിക്കോട്​: ഗുജറാത്ത് വംശഹത്യയുടെ നേര് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി മുസ്‍ലിം യൂത്ത് ലീഗ് രാജ്യ വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ഇന്ത്യ-ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻററി. ഭീകരമായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകൾ ഡോക്യുമെന്ററി പുറത്ത് കാണിക്കുന്നതാണ് ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നത്.

കൊല്ലലും കൊള്ളയും സമം ചേർത്ത ഗുജറാത്ത് കലാപം, ക്രൂരമായ വംശഹത്യയിലേക്ക് എത്തിയത് എങ്ങനെയെന്ന വിവരണം കൂടിയാണിത്. വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഒരു കൊലയാളി ഇരിക്കുന്ന പരിഹാസ്യതയെ വിലക്കുകൾ മറികടന്ന് ലോകർക്ക് മുന്നിൽ എത്തിക്കാൻ യൂത്ത് ലീഗ് പരമാവധി ശ്രമിക്കു​മെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.

അതിനിടെ ഗുജറാത്ത് വംശഹത്യയെകുറിച്ച് വിശദീകരിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും ഡോക്യുമെന്ററിയായി അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.

ഗുജറാത്തിൽ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാൻ കഴിയുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!