യുദ്ധം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു, അമേരിക്കയോടൊപ്പം ചേർന്ന് സൗദിയും ഇറാഖിൽ ആക്രമണം നടത്തി; ലക്ഷ്യം ഇറാൻ അനുകൂല സായുധ സംഘടന, ആശങ്കയിൽ പ്രവാസികൾ – വിഡിയോ

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കയും ചേർന്ന് ശക്തമായ മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. മുൻകാലങ്ങളിൽ സ്വന്തം മണ്ണിലേക്ക് വന്ന ആക്രമണങ്ങളെ തടഞ്ഞുനിർത്തുക മാത്രം ചെയ്തിരുന്ന സൗദി അറേബ്യ, ഇറാഖിൽ നിന്ന് റിയാദിലെയും കിഴക്കൻ പ്രവിശ്യയിലേയും മറ്റും എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ നിരന്തരം നടന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നേരിട്ടുള്ള സൈനിക നടപടിയിലേക്ക് കടന്നത് . ഗൾഫ് രാജ്യങ്ങൾ നേരിട്ട് യുദ്ധരംഗത്തേക്ക് വരുന്നതിന്റെ സൂചന നൽകുന്നതാണ് ഈ പുതിയ നീക്കം . ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ഇറാനും യമനിലെ ഹൂദികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.


.

സൗദി അറേബ്യയും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാഖി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിനെ (പിഎംഎഫ്) ലക്ഷ്യമിട്ട് ബസറ മേഖലയിലാണ് കനത്ത ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പിഎംഎഫ് സ്ഥിരീകരിച്ചു.
.


.
സ്വന്തം രാജ്യത്തെ എണ്ണ സംസ്കരണശാലകൾക്കും കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പെട്രോളിയം കേന്ദ്രങ്ങൾക്കും നേരെ അടുത്തിടെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തങ്ങൾ പ്രകോപനത്തിന് മുതിരില്ലെന്നും എന്നാൽ അതിർത്തി ലംഘിക്കുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൗദി ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അൽ അറേബ്യ ഉൾപ്പെടെയുള്ള സൗദി മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സംയുക്ത സൈനിക നടപടി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അൽ ഹഷദ് അൽ ഷാബി എന്നും അറിയപ്പെടുന്ന പിഎംഎഫ് ആരോപിച്ചു. 2014-ൽ ഐസിസിനെതിരെ പോരാടാൻ രൂപീകൃതമായ ഈ ഷിയാ സായുധ സംഘത്തിന് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്.
.


.
അതേസമയം, സൗദി അറേബ്യയും അമേരിക്കയും നടത്തിയ  സംയുക്ത സൈനിക നടപടി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പിഎംഎഫ് ആരോപിച്ചു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ മേഖലയിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ഇറാനും യമനിലെ ഹൂദികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച മൂന്ന് കപ്പലുകൾക്ക് നേരെ തങ്ങൾ വെടിവെപ്പ് നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ വെളിപ്പെടുത്തുകയും ചെയ്തു. അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ നടത്താനിരുന്ന പ്രത്യാക്രമണം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാഖിൽ സംയുക്ത ആക്രമണം ഉണ്ടായത്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി ഇറാനും അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച കപ്പലുകളെയാണ് തടഞ്ഞതെന്നും, മേഖലയിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് വരുംദിവസങ്ങളിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യ ഇറാനെതിരെ നേരിട്ട് യുദ്ധത്തിന് ഇറങ്ങിയിട്ടില്ലെങ്കിലും ഇറാൻ അനുകൂല സംഘടനക്ക് നേരെ ഇറാക്കിൽ നടത്തിയ ആക്രമണം യുദ്ധത്തിൻ്റെ ഗതിമാറ്റുമെന്ന ആശങ്കയിലാണ് ഗൾഫിലെ പ്രവാസികൾ. ഇത് വരെ യുദ്ധത്തിൽ നിന്ന് അകലം പാലിച്ചിരുന്ന സൗദിയുടെ പുതിയ നീക്കത്തെ മറ്റു ഗൾഫ് രാജ്യങ്ങളും ആശങ്കയോടെയാണ് കാണുന്നത്. കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇറാനെതിരെ രംഗത്തെത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം, അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകളും സജീവമായിട്ടുണ്ട്. ലിൻസേ ഗ്രഹാമിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെവ്വേറെ ചർച്ചകൾ നടത്തി. നെതന്യാഹുവുമായുള്ള ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉക്രൈന് ആവശ്യമായ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും കൂടുതൽ ആയുധങ്ങളും നൽകുന്നതിനെക്കുറിച്ചാണ് സെലെൻസ്കിയുമായി ട്രംപ് സംസാരിച്ചത്.
.


.

മറ്റൊരു വശത്ത്, ഉക്രൈൻ-റഷ്യ യുദ്ധവും കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഉക്രേനിയൻ തുറമുഖത്ത് റഷ്യ നടത്തിയ കടുത്ത ആക്രമണത്തെ തുടർന്ന് 13 ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ അപകടകരമായ സാഹചര്യത്തിൽ വാണിജ്യ കപ്പലിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നു. ഇതിനിടെ, ഇറാന്റെ കപ്പലിന് നേരെ ഉക്രൈൻ നടത്തിയ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഉക്രേനിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെളിപ്പെടുത്തി. തർക്കങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആശങ്കകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.

.

Share