ദില്ലിയിൽ അസാധാരണ സാഹചര്യം; സമരപ്പന്തലിലേക്ക് ജനങ്ങളുടെ വൻഒഴുക്ക്, വിമാനമാർഗം കൂടുതൽ സേനയെ ഇറക്കി, 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു – വിഡിയോ

ദില്ലി: സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി.
.
കോണ്ഗ്രസ് കൂടി പ്രവേശിച്ചതോടെ സമരം കൂടുതൽ ശക്തമായി. പാർലമൻ്റിനകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. കോണ്ഗ്രസ്-ബിജെപി എംപിമാർ നേർക്കുനേർ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.
.


.

അതേസമയം സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നിലഗുരുതരമാണ്. ഇവരുടെ കുടുംബും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗം സംഘത്തെ പൊലീസ് നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സമരക്കാർ പാർലമെന്റ് മാർച്ചിനിടെ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
.
എന്നാൽ സമരത്തിൽ ബിജെപി പ്രവർത്തകർ നുഴഞ്ഞ് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി സിജെപി നേതാക്കൾ ആരോപിച്ചു. ഇത്തരത്തിൽപ്പെട്ട ചിലരെ കയ്യോടെ പിടികൂടിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
.

.
ജന്തർമന്തറിൽ ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങൾക്ക് നേരെ പ്രതിഷേധവുമായി സമരക്കാർ എത്തുന്നുണ്ട്. ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദ്രുതകർമ്മസേന അംഗം വാൾ കൊണ്ട് ആക്രമിക്കപ്പെട്ടെന്ന് പൊലീസ് പറയുന്നു. രാജ്യത്തിന് ഏതിരായ ഗൂഢാലോചനയാണ് സമരമെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നും കാട്ടി അഖിലഭാരത ഹിന്ദു മഹാസഭയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
.

Share