ഹാസ്യ സാമ്രാട്ടിൻ്റെ വേർപാടിൽ അനുശോചിച്ച് രാഷ്‌ട്രീയ കേരളം
കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് രാഷ്‌ട്രീയ കേരളം. മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പിൽ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാറെന്ന് ചലച്ചിത്ര-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമ്മം നിറവേറ്റിയാണ് അകാലത്തിൽ സലിം കുമാർ വിടപറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നടൻ സലിംകുമാറിൻ്റെ വിയോഗത്തെ തുടർന്ന് ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മന്ത്രി പി.സി വിഷ്ണുനാഥിന്റെ ഓഫീസ് അറിയിച്ചു.
മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പിൽ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാർ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമ്മം നിറവേറ്റിയാണ് അകാലത്തിൽ സലിം കുമാർ വിടപറയുന്നത്. ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ രാവിലെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ചന്തു പറഞ്ഞപ്പോൾ ആശ്വാസം തോന്നി; പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നത്.


