വിവാഹമോചനം വേണ്ടെന്ന് വിജയ്യുടെ ഭാര്യ സംഗീത
ചെങ്കൽപ്പേട്ട്: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിൻ്റെയും വിവാഹമോചന ഹർജിയിൽ നിർണായക വഴിത്തിരിവ്. ഇരുവരുടെയും വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പേട്ട് കുടുംബകോടതിയാണ് പരിഗണിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ തനിക്ക് വിവാഹമോചനം വേണ്ടെന്ന തീരുമാനം സംഗീത കോടതിയെ അറിയിക്കുകയായിരുന്നു.
ഹർജി പിൻവലിക്കുകയാണെന്നും സംഗീത വ്യക്തമാക്കി. ലണ്ടനിൽ ആയതിനാൽ ഓൺലൈനിലൂടെയാണ് സംഗീത കോടതി നടപടികളുടെ ഭാഗമായത്. ജൂണ്‍ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നിയമസഭ സമ്മേളനം നടക്കുന്നതിനാൽ വിജയ് ഇന്ന് കോടതി എത്തിയിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ ആവില്ലെന്ന് വിജയ്യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത വിജയ്ക്കെതിരെ ചെങ്കൽപ്പേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.


