ഒരേയൊരു മെസി; ഗോൾ വേട്ടയിൽ ഒന്നാമൻ; ക്ലോസെയുടെ റെക്കോഡ് തകർത്തു
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് ഇനി ലയണൽ മെസിക്ക് സ്വന്തം. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു അർജന്റീനൻ നായകന്റെ ചരിത്ര ഗോൾ. 17-ാം ഗോൾ നേടിയ മെസി, ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോഡാണ് തകർത്തത്.
കഴിഞ്ഞ ആഴ്ച്ച അൾജീരിയക്ക് എതിരെ നടന്ന ആവേശകരമായ മത്സരത്തോടെ ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന എക്കാലത്തെയും വലിയ റെക്കോഡിനൊപ്പം മെസി എത്തിയിരുന്നു.
അതേസമയം, ലോകകപ്പ് റൺവേട്ടയിലെ ഈ ചരിത്ര റെക്കോർഡിന് തൊട്ടുപിന്നാലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമുണ്ട്. നിലവിൽ 14 ലോകകപ്പ് ഗോളുകൾ സ്വന്തം പേരിൽ കുറിച്ച എംബാപ്പെ.
ലോകകപ്പിലെ ഗോൾവേട്ടക്കാർ
ലയണൽ മെസി (അർജന്റീന) 17
മിറോസ്ലാവ് ക്ലോസെ (ജർമനി) 16
റൊണാൾഡോ (ബ്രസീൽ) 15
കിലിയൻ എംബാപ്പെ (ഫ്രാൻസ്) 14
യെർദ് മുള്ളർ (ജർമനി) 14


