മക്കയിൽ അമ്മയേയും വീട്ടുവേലക്കാരിയേയും യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

മക്ക: മക്കയിൽ നാൽപ്പതുകാരനായ സ്വദേശി യുവാവ് തൻ്റെ അമ്മയേയും വേലക്കാരിയേയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. മക്കയിലെ കാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകുന്നരേമാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വോഷണം ആരംഭിച്ചു.

തലയോട്ടിക്ക് പിൻവശത്തായിരുന്നു ചുറ്റിക കൊണ്ടുള്ള അടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യ നിർവഹിച്ച ശേഷം പ്രതി തന്നെ അധികൃതരെ വിളിച്ച് വിവരമറിയിച്ചു. സംഭവം നടന്ന അപ്പാർട്ട്മെൻ്റിൻ്റെ മേൽ വിലാസം അധികാരികളോട് പറഞ്ഞ് കൊടുക്കുകയും, ആംബുലൻസ് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പ്രതിയെ രക്തം പുരണ്ട അടിവസ്ത്രം ധരിച്ച നിലയിൽ തെരുവിൽ നിന്ന് പിടികൂടി. കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത് കാക്കിയ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽ നിന്നും അമ്മയുടെ മൃതദേഹം അവരുടെ കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. രണ്ട് പേർക്കും തലക്ക്  പിറകിലായാണ് അടിയേറ്റത്. ഇത് മൂലം തലയിൽ ആഴത്തിലുള്ള മുറിവുണ്ടായതായും ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമായതും അധികൃതർ വിശദീകരിച്ചു. 

അനുസരണക്കേട്, മയക്കുമരുന്ന് ദുരുപയോഗം, അപകടങ്ങൾ എന്നിവയുൾപ്പെടെ നിരവധി മുൻകാല കേസുകൾ പ്രതി ഉൾപ്പെട്ടതായി ക്രിമിനൽ റെക്കോർഡ് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന്റെ ഫയൽ അൽ-കാക്കിയ പോലീസ് സ്റ്റേഷനും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനും ലഭിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!