ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി. ഭർത്താവായ സൌദി പൌരന് വധശിക്ഷ നടപ്പിലാക്കി

സൌദി അറേബ്യയിലെ ദമ്മാം നഗരത്തിൽ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കിയതിന് ഭർത്താവായ സൌദി പൌരന് വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രായം അറിയിച്ചു. സ്വദേശിയായ മുഹന്നദ് ബിൻ അലി ബിൻ ഇബ്രാഹിം അൽ അസിരി തന്റെ ഭാര്യ ലിബിയൻ സ്വദേശിയായ റിഹാബ് അലി മുഹമ്മദ് അൽ ഹമാലിയെ കൊലപ്പെടുത്തിയതിനാണ് പ്രതിക്ക് വധശിക്ഷ നടപ്പിലാക്കിയത്.

സംഭവശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വോഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായും കണ്ടെത്തി. തുടർന്ന് കുറ്റവാളിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്‌തു. പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വോഷണ സംഘത്തിന് സാധിച്ചോടെ നീചമായ കൊലപാതക കുറ്റത്തിന് വധ ശിക്ഷ നൽകാൻ ക്രിമിനൽ കോടതി വിധിച്ചു. ക്രിമിനൽ കോടി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതോടെ വധ ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവിറങ്ങി.

തുടർന്ന് സൌദിയിലെ കിഴക്കൻ പ്രവശ്യയിലെ  ദമ്മാമിൽ നഗരത്തിൽ വെച്ച് ഇന്ന് മാർച്ച് 16ന് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി.

Share
error: Content is protected !!