പടക്കശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, കുട്ടികളടക്കം 6 പേര്‍ക്ക് പരുക്ക്

വരാപ്പുഴയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരു മരണം. പടക്ക ശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീട്ടിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. 10 കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം. ഏലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ തോതിലുള്ള പ്രകമ്പനമുണ്ടായി. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകരുകയും വിള്ളലുമുണ്ടായി. അങ്ങനെയും ചിലര്‍ക്ക് പരിക്കേറ്റു.

ജനവാസ കേന്ദ്രത്തിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും പോലീസും സംഭവസ്ഥലത്തേക്ക് എത്തി. സ്‌ഫോടനത്തില്‍ പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തി. ഉഗ്രസ്‌ഫോടനത്തിനു ശേഷവും തുടര്‍ സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!