ദേശീയപാത വികസനത്തിന് ഖബർസ്ഥാൻ വിട്ടുനൽകി പള്ളി കമ്മറ്റിയുടെ മാതൃക; 314 ഖബറുകൾ പൊളിച്ചു മൃതദേഹങ്ങൾ പുതിയ ഖബറുകളിൽ മറവ് ചെയ്തു

ദേശീയ പാത വികസനത്തിനായി മലപ്പുറം പാലപ്പെട്ടിയിൽ ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയാണ് ദേശീയ പാത നിർമ്മാണത്തിനായി ഖബർസ്ഥാൻ വിട്ടുകൊടുത്ത് മാതൃക കാട്ടിയത്. ദേശീയ പാതക്കായി പള്ളി ഖബർസ്ഥാന്‍റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനൽകിയത്.

ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വർഷം മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്.

മൃതദേഹാവശിഷ്ടങ്ങളും പഴകിയ പോളിസ്റ്റർ തുണികളുമാണ് പൊളിച്ച ഖബറുകളിൽ നിന്ന് ലഭിച്ചത്. പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് ഇത് മറവു ചെയ്തു.

ദേശീയപാതക്ക് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകൾ കുഴിച്ച് മയ്യിത്തുകൾ സംസ്കരിക്കുന്നതെന്ന് പള്ളി മഹല്ല് കമ്മറ്റി അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!