കോളേജ് കാലത്ത് കടുത്ത പ്രണയം, വിവാഹം കഴിഞ്ഞും അവിഹിതം തുടർന്നു, ചോദിക്കാൻ ചെന്ന ഭർത്താവിനെ 40കാരൻ കുത്തിക്കൊന്നു

മുംബൈ: ഭാര്യയുടെ ആൺ സുഹൃത്ത് ഭർത്താവിനെ കുത്തിക്കൊന്നു. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. ഷാജഹാൻ എന്ന സ്ത്രീയുടെ ഭർത്താവായ പർവേശ് ശൈഖാണ് കൊല്ലപ്പെട്ടത്. ഷാജഹാന്റെ ആൺസുഹൃത്ത് അഖീൽ സയ്യദ് എന്നയാളാണ് കുത്തിക്കൊലപ്പെടുത്തിയത്. കോളേജ് കാലത്ത് അഖീലുമായി പർവേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് അവസാനിപ്പിച്ച് പർവേശുമായി വിവാഹിതയായി.

 

വിവാഹത്തിന് ശേഷവും അഖീലുമായി ഷാജഹാൻ ബന്ധം പുലർത്തിയിരുന്നു. ഇത് അറിഞ്ഞ പർവേശ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. പർവേശ് കൈയിൽ ഒരു കത്തിയും കരുതിയിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അഖീൽ പർവേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

കൊലപാതക കേസിൽ അഖീൽ സയ്യദിനെ വാകോല പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. പർവേശിന്റെ നിർബന്ധപ്രകാരം ഭാര്യ ഷാജഹാൻ അഖീലിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പർവേശും ഷാജഹാനും രണ്ട് കുട്ടികളും താനെയിലെ റബോഡിയിലാണ് താമസം. സൗന്ദര്യ വർധക വസ്തുക്കൾ വിൽപ്പന നടത്തിയാണ് ജീവിക്കുന്നത്.

 

ഇതിനിടെയാണ് അഖീലുമായി ഷാജഹാൻ ബന്ധം പുലർത്തുന്നുണ്ടെന്ന കാര്യം പർവേശ് അറിയുന്നത്. തുടർന്ന് അവിഹിത ബന്ധത്തെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. സംസാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിൽ പർവേശ് കരുതിയിരുന്ന കത്തി പിടിച്ച് വാങ്ങി അഖീൽ കുത്തുകയായിരുന്നു. അഖീലിനെതിരെ ഐപിസി 302പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Share
error: Content is protected !!