തൊടുപുഴ ഉരുൾപൊട്ടൽ; മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിലകപ്പെട്ട കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ചിറ്റടിച്ചാൽ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്.

 

സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഹിമ, മകളുടെ മകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.

 

നാട്ടുകാരുടെയും എൻഡിആർഎഫിന്‍റെയും അഗ്നിശമന സേനയുടെയും ഡോഗ് സ്ക്വാഡിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ജയൻ അഞ്ച് സെന്‍റ് പുരയിടത്തിലാണ് താമസിച്ചുവന്നത്. പുലർച്ചയോടെ കുതിച്ചെത്തിയ ഉരുൾപൊട്ടലിൽ വീടുൾപ്പടെ ഒലിച്ചുപോകുകയായിരുന്നു.

 

 

Share
error: Content is protected !!