രാത്രി കാണണം, ഭാര്യയെ കൊണ്ട് യുവാവിനെ ഫോണിൽ വിളിപ്പിച്ചു; ശേഷം ഭർത്താവ് യുവാവിനെ അടിച്ച് കൊന്നു

കൊച്ചി: നെട്ടൂരില്‍ പച്ചക്കറി മാർക്കറ്റിന് സമീപം ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് അടിച്ച് കൊന്നു. പാലക്കാട് പിരിയാരി സ്വദേശി അജയ്കുമാറാണ് കൊല്ലപ്പെട്ടത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ട് നിന്ന് കൊച്ചിയിലെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യുവതിയും സുഹൃത്തും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവായ സുരേഷ് സംശയിച്ചിരുന്നു. യുവതി കൊച്ചിയിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു.

രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് യുവതിയെ കൊണ്ട് ഭര്‍ത്താവ് സുരേഷ് അജയ്കുമാറിനെ വിളിപ്പിച്ചു. തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് കുമാർ താമിക്കുന്ന ഹോട്ടലിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഇരുവരും സംസാരിച്ചു. ശേഷം പ്രതി സുരേഷ്, അജയ് കുമാറിനെ ഹോട്ടൽ മുറിയിൽനിന്ന് വിളിച്ചിറക്കി ഹോട്ടലിന്റെ മുൻവശത്തുകൊണ്ടുവന്ന് മർദിച്ചു. മർദനത്തിൽ അജയ് കുമാർ തളർന്നുവീണു. കുറച്ചുസമയം കഴിഞ്ഞ് അവിടെനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീണ്ടും കുഴഞ്ഞുവീണു. പിന്നാലെ സുരേഷ് എത്തി വീണ്ടും മർദിക്കുകയായിരുന്നു.
തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Share
error: Content is protected !!