ഭാര്യയെ പിരിയാൻ കഴിയില്ല, മൃതദേഹം വീടിനുള്ളിൽ സംസ്കരിച്ച് അധ്യാപകൻ

ഭോപ്പാല്‍: ഭാര്യയെ പിരിയാന്‍ കഴിയാതെ മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിച്ച് അധ്യാപകന്‍. മധ്യപ്രദേശിലെ ഡിന്‍ഡോറിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഓംകാര്‍ദാസ് മൊഗ്രയാണ് തന്റെ ഭാര്യയായ രുക്മിണിയുടെ മൃതദേഹം കിടപ്പുമുറിയില്‍ സംസ്‌കരിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ഓംകാര്‍ദാസ് മൊഗ്രയുടെ നടപടി. മറവ് ചെയ്ത് മൃതദേഹത്തിന് സമീപം ഒരു ദിവസം മുഴുവന്‍ ഓംകാര്‍ദാസ് കിടന്നുറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു

 

തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടറെ ബന്ധപ്പെടുകയും മൃതദേഹം വീട്ടില്‍ നിന്നും മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഓംകാര്‍ ദാസിന്റെയും ഭാര്യ രുക്മിണിയുടെയും വിവാഹം. കഴിഞ്ഞ 10 വര്‍ഷമായി അരിവാള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. രുക്മിണിയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ തനിക്ക് ഭാര്യയെ പിരിയാന്‍ കഴിയില്ലെന്നും മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിക്കണമെന്നും ഓംകാര്‍ദാസ് മൊഗ്ര ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കള്‍ ആദ്യം ഇതിന് വിസമ്മതിച്ചെങ്കിലും ഓംകാര്‍ദാസ് വഴങ്ങാതെ വന്നതോടെ വീടിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു.

 

എന്നാല്‍ സംഭവം അറിഞ്ഞതോടെ അയല്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. നാട്ടുകാര്‍ പോലീസിനെ വിളിച്ചെങ്കിലും ഓംകാര്‍ദാസിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിച്ചു. ഇതോടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് മൃതദേഹം മാറ്റാന്‍ അനുവദിക്കല്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട വഴങ്ങുകയായിരുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന്റെ തളര്‍ത്തിയെന്നും എന്നും അവളൊടൊപ്പം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഓംകാര്‍ദാസിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Share
error: Content is protected !!