ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; 19 കാരനെ എട്ട് പേരടങ്ങുന്ന മദ്യാപാനികൾ ക്രൂരമായി മർദിച്ചു – വീഡിയോ

കൊല്ലം: ഉരുളക്കിഴങ്ങ് ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പത്തുകാരനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചു.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൊല്ലം വാളത്തുങ്കല്‍ പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേര്‍ ചേര്‍ന്ന് തെങ്ങിന തോപ്പിലിട്ടാണ് മര്‍ദിച്ചത്. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ചിപ്സ്  ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു. സുഹൃത്തായ അനന്തുവിന്റെ വീട്ടിലേക്ക്പോവുകയായിരുന്നു നീലകണ്ഠൻ.

നീലകണ്ഠനെ തെങ്ങിന്‍തോപ്പിലേക്ക് ചവിട്ടിത്തെറിപ്പിച്ച്‌ ദേഹത്തേക്ക് ചാടി വീണ് മർദ്ദിക്കുകയായിരുന്നി. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. നീലകണ്ഠനെ തിരക്കിയെത്തിയ അനന്തുവാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ശരീരമാസകലം പരുക്കേറ്റ നീലകണ്ഠൻ ആശുപത്രിയിൽ ചികിത്സ തേടി. നീലകണ്ഠനെ അടിക്കുന്നത് തടയാൻ ശ്രമിച്ച അനന്തുവിനും പരുക്കേറ്റു.

മര്‍ദനത്തിനിടെ ഓടിരക്ഷപ്പെട്ട തന്നെ മദ്യപസംഘം പിന്തുടര്‍ന്നെത്തി മര്‍ദിച്ചെന്നും നീലകണ്ഠന്‍ പറയുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം സി.ഐ യുടെ നേതൃത്വത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം.

 

 

Share
error: Content is protected !!