വിശാഖപട്ടണത്ത് കമ്പനിയിൽ വാതക ചോർച്ച; അമ്പതോളം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അച്യുതപുരം ജില്ലയിലെ ഇൻഡ്രസ്റ്റിയൽ ഏരിയയിലെ ഒരു കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് 50 ഓളം സ്ത്രീ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ ഛർദ്ദിക്കുകയും ബോധരഹിതയായി വീണുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

തൊഴിലാളികളെ SEZ മെഡിക്കൽ സെന്ററിൽ പ്രഥമ ശുശ്രൂഷ നൽകുകയും പിന്നീട് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ബ്രാണ്ടിക്‌സിന്റെ പരിസരത്തുള്ള കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്

രാത്രി 8 മണിയോടെ തൊഴിലാളികൾ കാന്റീനിലേക്ക് പോയി, അവർ ജോലിക്ക് തിരിച്ചെത്തിയശേഷമാണ് ചിലർക്ക് ഛർദ്ദി അനുഭവപ്പെട്ടതെന്ന് അങ്കപ്പള്ളി ഇൻസ്പെക്ടർ പറഞ്ഞു.

പരിസരത്ത് ഒഴിപ്പിക്കൽ നടന്നുവരികയാണെന്ന് അനകപ്പള്ളി പോലീസ് സൂപ്രണ്ട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!