ജിദ്ദയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കുന്നു

ഹുദ ഹബീബ്

 

ജിദ്ദ :നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ ആരംഭിച്ചു. 2022 ജൂലൈ ഒന്ന് മുതല്‍ ഇതിനുള്ള പദ്ധതി ആരംഭിക്കും. നിശ്ചിത സമയത്തിനു മുൻപ് നിയമപരമായ പിഴ നടപടികള്‍ ഒഴിവാകാന്‍ സ്ഥലങ്ങള്‍ക്ക് ചുറ്റും മതില്‍ കെട്ടാന്‍ ഉടമകളോട് ആവശ്യപ്പെട്ടതായും മുനിസിപ്പാലിറ്റി അറിയിച്ചു.

ഒഴിഞ്ഞുകിടക്കുന്ന പ്രധാന റോഡുകളിലെ സ്ഥലങ്ങളാണ് മതില്‍കെട്ടി സംരക്ഷിക്കുക.ആദ്യഘട്ടത്തില്‍ കിങ് അബ്ദുല്‍ അസീസ് റോഡ്, അന്തലുസ്- പ്രിന്‍സ് മാജിദ് റോഡ് , പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ്, കിങ് ഫഹദ് റോഡ്, കിങ് അബ്ദുല്ല റോഡ്, മദീന റോഡ്, പ്രിന്‍സ് സുല്‍ത്താന്‍ റോഡ്, അല്‍സലാം റോഡ്, സാരി റോഡ്, ഫലസ്തീന്‍ റോഡ്, ഹിറ റോഡ് എന്നീ ഭാഗങ്ങളിലാണ് തീരുമാനം നടപ്പിലാക്കുക.

റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം എന്നി നഗരങ്ങളിലെല്ലാം ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കാനാണ് നീക്കം

Share
error: Content is protected !!