ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്ര തിയതികൾ പ്രഖ്യാപിച്ചു; ആദ്യ സംഘം മെയ് 21 ന് പുറപ്പെടും

ഇന്ത്യയിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇന്ത്യൻ ഹാജിമാരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിൽ യാത്ര ചെയ്യുന്നവർ മദീനയിലേക്കാണ് പുറപ്പെടുക. മദീന സന്ദർശനം പൂർത്തിയാക്കി ഇവർ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മക്കയിലെത്തും. ഹജ്ജിന് ശേഷം ജിദ്ദയിൽ നിന്നായിരിക്കും ഇവർ നാട്ടിലേക്ക് മടങ്ങുക.

രണ്ടാംഘട്ടത്തിൽ യാത്ര പുറപ്പെടുന്നവർ ജിദ്ദ വിമാനത്താവളത്തിലിറങ്ങി മക്കയിലേക്ക് പുറപ്പെടും. ഹജ്ജിന് ശേഷമായിരിക്കും ഇവർ മദീനയിലെത്തുക. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇവർ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും.

തീർഥാടകർ യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു.

ഹജ്ജിന് ശേഷം തീർഥാടകരുടെ മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 30 മുതൽ 40 വരെ ദിവസമായിരിക്കും ഹജ്ജ് യാത്രയുടെ സമയപരിധി.

ഇന്ത്യയിലൊട്ടാകെ ഇത്തവണ 25 പുറപ്പെടൽ കേന്ദ്രങ്ങളുണ്ടാകും. ഓരോ കേന്ദ്രങ്ങളിൽനിന്നും അവസാനമായി ഹജ്ജ് യാത്ര നടന്ന സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്കും മൊത്തം ചെലവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ നൽകിയിട്ടുണ്ട്.
കേരളത്തിൽ കൊച്ചിയിലെയും കോഴിക്കോട്ടെയും നിരക്കുകളാണ് ഉൾപ്പെടുത്തിയത്. കൊച്ചിയിൽനിന്ന് 2019ൽ വിമാന ടിക്കറ്റ് നിരക്ക് 73,427 രൂപയും മൊത്തം ചെലവ് 2,46,500 രൂപയുമായിരുന്നു. എന്നാൽ കോഴിക്കോട്ടുനിന്ന് 2019ൽ വിമാന ടിക്കറ്റിന് 72,421 രൂപയും മൊത്തം ചെലവ് 2,45,500 രൂപയുമായിരുന്നു.
കോവിഡ് സമയമായതിനാൽ 2022ൽ 10 കേന്ദ്രങ്ങളിൽനിന്ന് മാത്രമായിരുന്നു ഹജ്ജ് സർവിസ്. കൊച്ചിയിൽനിന്ന് 82,005 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രയുടെ മൊത്തം ചെലവ് 3,82,350 രൂപയുമായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share