ഹിമാചലിൽ ജയമുറപ്പിച്ച് കോൺഗ്രസ്; എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും

ഹിമാചലിൽ വ്യക്തമായ ലീഡോഡെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ താമര ഹിമാചലിൽ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു.

ഹിമാചൽ പ്രദേശിൽ ഇനി എണ്ണനുള്ളത് 15 ശതമാനം വോട്ടുകൾ മാത്രമാണ്. 85 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹിമാചലിൽ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഹിമാചലിൽ ജയം ഉറപ്പിച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി.

ഹിമാചൽ പ്രദേശിൽ ആകെ 68 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ആറ് സീറ്റുകളിൽ ലീഡ് 500 ൽ താഴെയാണെന്നാണ് വിവരം. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

അതേസമയം, സീറ്റുകളുടെ എണ്ണത്തിൽ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചൽ പിടിക്കാനുള്ള ശ്രമങ്ങൾക്ക് ബി.ജെ.പി തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. സ്വതന്ത്രരേയും കോൺഗ്രസിലെ ചില എം.എൽ.എമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇതിന് നേതൃത്വം നൽകുന്നത്.

 

അതേ സമയം ഗുജറാത്തിൽ ബിജെപി വീണ്ടും തേരോട്ടം നടത്തുമ്പോൾ തേരാളിയും പോരാളിയുമായി ഒറ്റയാളേയുള്ളൂ– നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച ‘ക്രൗഡ് പുള്ളർ’ ആയ പ്രധാനമന്ത്രി മോദിയെ മുന്നിൽ നിർത്തിയാണു ഗുജറാത്തിലും ബിജെപി പടനയിച്ചത്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെല്ലാം ഛിന്നഭിന്നമായി. 27 വർഷം തുടർച്ചയായി അധികാരത്തിലുള്ളതിന്റെ ഭരണവിരുദ്ധവികാരം ഏശാതെ താമര വിരിയിച്ചതിന്റെ ക്രെഡിറ്റ് മോദിക്കാണ്. ബിജെപിയും പ്രതിപക്ഷവും എന്നായിരുന്നില്ല, മോദിയും മറ്റുള്ളവരും എന്നായിരുന്നു ടീം ലൈനപ്പ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!