വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം; 12-ാം ക്ലാസ് വിദ്യാര്‍ഥി ടീച്ചറെ കൊലപ്പെടുത്തി

സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. വിവാഹിതയാണ് ടീച്ചർ.  ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്നു ഭയപ്പെട്ട വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാര്‍ഥി സംസാരിക്കുന്നത് ടീച്ചറെ ചൊടിപ്പിച്ചു. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് ടീച്ചര്‍ നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ടീച്ചറെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!