സൗദിയിൽ തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവ്;ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്

റിയാദ്: സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഈ വർഷം ആദ്യപാദതത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) അറിയിച്ചു. 2030 വിഷന്റെ ലക്ഷ്യമായ 7 ശതമാനം മറികടന്നാണ് ഈ നേട്ടം. 2024-ന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൗദിയിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായും വനിതകളുടേത് 10.6 ശതമാനമായും കുറഞ്ഞു. 2024-ന്റെ നാലാം പാദത്തിലെ 7.7 ശതമാനത്തിൽ നിന്ന് 2025-ന്റെ ആദ്യ പാദത്തിൽ 6.3 ശതമാനത്തിലേക്കാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. ഈ കുറവ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030 പരിഷ്കരണ ശ്രമങ്ങളുടെ വിജയമായി കണക്കാക്കപ്പെടുന്നു.

സൗദി പൗരന്മാരുടെയും അല്ലാത്തവരുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2025-ന്റെ ആദ്യ പാദത്തിൽ 2.8% ആയി. സൗദി പൗരന്മാരുടെയും അല്ലാത്തവരുടെയും മൊത്തം തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് 68.2% ആയി വർദ്ധിച്ചു. ഇത് 2024-ന്റെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.8% വർദ്ധനവും, 2024-ന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2.2% വാർഷിക വർദ്ധനവുമാണ്. സൗദിയിലെ മൊത്തം തൊഴിൽ ജനസംഖ്യാ അനുപാതം 2024-ന്റെ നാലാം പാദത്തേക്കാൾ 0.5% വർദ്ധിച്ച് 48.0% ആയി.
.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030 പരിഷ്കരണ ശ്രമങ്ങളുടെ വിജയമായിട്ടാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ ഈ അഭൂതപൂർവമായ വളർച്ചയ്ക്ക് കാരണമായി. ഇത് സൗദി പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സഹായിച്ചു.

 

സൗദി അറിയിപ്പുകളും വാർത്തകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

 

Share
error: Content is protected !!