‘ഞാനും കു‍ഞ്ഞും ഈ ലോകം വിട്ടുപോകുന്നു’; ഫോണിൽ മെസേജ്; അന്വേഷിക്കാൻ പൊലീസ്

തിരുവനന്തപുരം; പുത്തന്‍തോപ്പില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചതില്‍ ഭര്‍ത്താവിനു വന്ന മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഭര്‍ത്താവിനെതിരെ മരിച്ച യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണു പൊലീസ് അന്വേഷണം വിപുലപ്പെടുത്തിയത്. അതേസമയം, തര്‍ക്കത്തിനൊടുവില്‍ ഇരുമൃതദേഹങ്ങളും യുവതിയുടെ വീട്ടുകാര്‍ക്കു വിട്ടുനല്‍കി.

പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫിന്റെ ഭാര്യ അഞ്ജുവും ഒൻപതു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഡേവിഡുമാണ് ചൊവ്വാഴ്ച വൈകിട്ട് പൊള്ളലേറ്റ് മരിച്ചത്. അഞ്ജു വീട്ടില്‍ വച്ചും കുട്ടി ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. കുഞ്ഞിനെയും ചേര്‍ത്തു വച്ച് അഞ്ജു തീ കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. എന്നാല്‍ മരണത്തിനു പിന്നില്‍ ഭര്‍ത്താവാണെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

അതിനാലാണു വിശദ അന്വേഷണത്തിനു പൊലീസ് തീരുമാനിച്ചത്. വീടിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കാണാന്‍ പോയ സമയത്ത് ഞാനും കു‍ഞ്ഞും ഈ ലോകം വിട്ടുപോകുന്നതായി അഞ്ജു മെസേജ് അയച്ചെന്നും വീട്ടിലെത്തിയപ്പോള്‍ വീടു പൂട്ടിയ നിലയിലായിരുന്നെന്നുമാണ് രാജു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതു സത്യമാണോയെന്ന് അറിയാന്‍ ഫോണ്‍ സന്ദേശങ്ങളും ഫോണ്‍ വിളിവിവരങ്ങളും പരിശോധിക്കാനാണു തീരുമാനം.

അതേസമയം മൃതദേഹങ്ങളുടെ അവകാശത്തെ ചൊല്ലി രാജുവും അഞ്ജുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് ഇന്നലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു പൊലീസ് ഇടപെട്ട് അഞ്ജുവിന്റെ വീട്ടുകാര്‍ക്കു വിട്ടുനല്‍കി. അതിനിടെ കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!