താനൂര്‍ ബോട്ട് അപകടം: മരണം 21 ആയി ഉയർന്നു, കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ആശുപത്രിയിൽ മാത്രം 9 പേരുടെ മൃതദേഹങ്ങളുണ്ട്. അതിൽ മൂന്ന് പേർ സ്ത്രീകളും, ആഞ്ച്  പേർ പെണ് കുട്ടികളാണ്. ഒരു 5 വയസ്സിന് താഴെയുള്ള ആണ് കുട്ടിയും മരിച്ചു. മൂന്ന് വയസ്സ് വരെയുള്ള കുട്ടികളും മരച്ചതായി റിപ്പോർട്ടുണ്ട്.

മരിച്ച ഹാദി ഫാത്തിമ മുണ്ടുപറമ്പ്, സഹാറ ഒട്ടുമ്മൽ, നെയ്റ ഒട്ടുമ്മൽ. റുഷ്ദ ഒട്ടുമ്മൽ, സഫ ല സജിൻ പരപ്പനങ്ങാടി എന്നീ കുട്ടികളെ തിരിച്ചറിഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഒരു സ്ത്രീയുടേയും ഒരു കുട്ടിയുടേയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലുള്ളതായി ചെയർ പേഴ്സണ് അറിയിച്ചു. താനൂർ താലൂക്ക് ആശുപത്രിയിലും മൃതദേഹങ്ങൾ ഉണ്ടെങ്കിലും, അവ തിരൂരിലേക്ക് മാറ്റാൻ നിർദേശം നൽകി.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രം സഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത കാലത്തിനിടെ കേരളത്തിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായിരിക്കുന്നത്. മുഖ്യ മന്ത്രി തിങ്കളാഴ്ച രാവിലെ താനൂരിലെത്തും. മന്ത്രി മുഹമ്മദ് റിയാസും താനൂരിലേക്ക് പുറപ്പെട്ടു. മന്ത്രി അബ്ദു റഹ്മാൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെ.പി.എ മജീദ് എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽഎ തുടങ്ങിയവരും സംഭവ സ്ഥലത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അപകടസ്ഥലം സന്ദർശിക്കും. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.

രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ മുങ്ങൽ വിദഗ്ധരും, മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി. കൂടാതെ കൂടുതൽ ആംബുലൻസുകളും, മണ്ണുമാന്തി യന്ത്രങ്ങളും ദുരന്ത സ്ഥലത്തെത്തി. ബോട്ടിനടിയിൽ നിന്നും കുടിങ്ങി കിടക്കുന്നവരെ തിരയുന്നുണ്ട്. ബോട്ട് ചളിയിൽ പതിഞ്ഞതിനാൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ബോട്ട് വെട്ടിപൊളിക്കുകയാണ്.

ഇടുങ്ങിയ റോഡ് മൂലവും ജനങ്ങൾ കൂട്ടം കൂടിയത് മൂലവും സംഭവ സ്ഥലത്ത് നിന്നും ആംബുലൻസുകൾക്ക് പുറത്ത് പോകാൻ പ്രയാസമുണ്ടാകുന്നതായി ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.

 

 

വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. നേരത്തെ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപമാറ്റം നടത്തി വിനോദയാത്രക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും ചിലർ പങ്കുവെച്ചു. അഴിമുഖത്ത് നിന്നും സർവീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണ സംഖ്യ ഉയരാനാണ് സാധ്യത. നാൽപ്പതോളം പേർക്ക് ടിക്കറ്റ് നൽകിയിരുന്നതായി ബോട്ട് സർവീസ് കമ്പനി അറിയിച്ചു. എന്നാൽ അവസാന ട്രിപ്പായിരുന്നതിനാൽ കുട്ടികളുൾപ്പെടെ കൂടുതൽ പേർ യാത്ര ചെയ്തിരുന്നതായും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്.

അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി.

ഒരു വലിയ കുടുംബത്തില്‍പ്പെട്ട നിരവധിപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ നല്‍കുന്നുണ്ട്.

ഇരുട്ടായതിനാൽ രക്ഷാ പ്രവർത്തനം പ്രയാസകരമായി തുടരുകയാണ്. അടുത്ത വീടുകളിൽ നിന്ന് ഇലക്ട്രിക് ലൈൻ വലിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. തലകീഴായി മറിഞ്ഞ് കിടക്കുന്ന ബോട്ട് ഉയർത്തി കരക്കെത്തിച്ചതായി കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. കയർകെട്ടി വലിച്ചാണ് ബോട്ട് കരക്കെത്തിച്ചത്. ബോട്ടിനടിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

 

 

അപകടത്തിൽപ്പെട്ടത് ഡബിൾ ഡക്കർ ബോട്ടാണെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഇതിൻ്റെ മുകൾ ഭാഗം തകർന്ന് ആളുകൾ താഴേക്ക് പതിച്ചതായും ചിലർ പങ്കുവെച്ചു. ലൈഫ് ജാക്കറ്റ് നൽകാതെ പരിധിയിൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.

ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൻ്റെ ഒരു ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. വിനോദയാത്രക്കെത്തിയ കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. ഒഴുക്കുള്ള സ്ഥലത്താണ് ബോട്ട് മുങ്ങിയത്.

ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ല കലക്ടർക്ക് നിർദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.

നാട്ടുകാർക്ക് പുറമെ മത്സ്യ തൊഴിലാളികളും, താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. മന്ത്രി മുഹമ്മദ് റിയാസ് രക്ഷാ പ്രവർത്തനത്തിനും ചികിത്സക്കും പ്രത്യേക നിർദേശം നൽകി.

 

ഇതും കൂടി വായിക്കുക..

ബോട്ടപകടത്തിൽ നടുങ്ങി കേരളം…; മരിച്ചവരുടെ എണ്ണം 21 ആയി; നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം, മുഖ്യമന്ത്രി രാവിലെ താനൂരിലെത്തും

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!