വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

രാജസ്ഥാനിലെ ജയ്പൂരിൽ പ്രണയിച്ച വിദ്യാർഥിനിയെ വിവാഹം കഴിക്കുന്നതിനായി അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഭാരത്പുരിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ മീരയാണ് തന്റെ വിദ്യാർഥിനിയായ കൽപന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കൽപനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളിൽ വച്ചാണ് മീര കൽപനയെ പരിചയപ്പെടുന്നത്. കബഡി കളിക്കാരിയായ കൽപനയുമായി ഗ്രൗണ്ടിൽവച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര പറ‍ഞ്ഞു. തുടർന്ന് കൽപനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മീര, ആരവ് എന്ന പുരുഷനായി മാറി.

ഞാൻ ഒരു പെൺകുട്ടിയായാണ് ജനിച്ചത്. എന്നാൽ എന്റെ മനസ്സിൽ എപ്പോഴും ഞാൻ ഒരു ആൺകുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഡിസംബർ 2019 നാണ് തന്റെ ആദ്യ ശസ്ത്രക്രിയ നടന്നതെന്ന് ആരവ് പറഞ്ഞു. ആരവുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കൽപന പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!