45 ഉൽപന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും വിലക്ക്; ലഗേജ് ഒരുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഉറപ്പാക്കുക

ഇ–സിഗരറ്റ്, ജീവനുള്ള മൃഗങ്ങൾ, മന്ത്രവാദ സാമഗ്രികൾ തുടങ്ങി 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും മറ്റൊരു രാജ്യത്തേക്കു കടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. യുഎഇയിലേക്കു വരുന്നവർ നിരോധിത, നിയന്ത്രിത ഉൽപന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു.

ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചവ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് യാത്രക്കാരന്റെയോ ഇറക്കുമതിക്കാരന്റെയോ ബാധ്യതയാണ്. നിയന്ത്രിത ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനു മുൻകൂർ അനുമതി നിർബന്ധം.

 

നിരോധിത വസ്തുക്കൾ

ലഹരിമരുന്ന്, വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ, മതവിരുദ്ധ പ്രസിദ്ധീകരണങ്ങൾ/കലാസൃഷ്ടികൾ, ചൂതാട്ട ഉപകരണങ്ങൾ, ലേസർ പെൻ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണി ചെയ്തതുമായ ടയറുകൾ.

 

മുൻകൂർ അനുമതി ആവശ്യമുള്ള നിയന്ത്രിത വസ്തുക്കൾ 

ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, മരുന്നുകൾ, മറ്റു സ്ഫോടക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപന്നങ്ങളും, ആണവോർജ ഉൽപന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരി പാനീയങ്ങൾ.

 

നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ. കൂടാതെ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടും.  നിരോധിത, നിയന്ത്രിത വസ്തുക്കൾ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകും.

 

മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും ഏകദേശം സമാനമാണ് നിയന്ത്രണങ്ങൾ.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!