സർക്കാർ വക സൗജന്യ മൊബൈലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു; നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചു

സർക്കാർ സൗജന്യമായി മൊബൈൽ നൽകുന്നെന്നു പറഞ്ഞുപറ്റിച്ച് പതിനേഴുകാരിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സർക്കാർ ജീവനക്കാരൻ സുനിൽകുമാർ ജൻഗിദ് ആണ് പ്രതി. ജലവിതരണ വിഭാഗത്തിലെ കാഷ്യറാണ് ഇയാൾ. ഓഗസ്റ്റ് പത്തിനു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെത്തിയ പ്രതി, സംസ്ഥാന സർക്കാർ സൗജന്യമായി ഫോൺ നൽകുന്നുണ്ടെന്നു കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നമ്പർ അതില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അമ്മയോട് സംസാരിക്കണമെന്നു പെൺകുട്ടി പറഞ്ഞെങ്കിലും താൻ പിന്നീട് അമ്മയോട് കാര്യങ്ങൾ പറയാമെന്നും ഇയാൾ വ്യക്തമാക്കി.

തുടർന്നു പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ബഹളംവച്ച തന്നെ കത്തിവച്ചു പ്രതി ആക്രമിച്ചതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിനു പിന്നാലെ പ്രദേശവാസികള്‍ ഇയാളെ പിടികൂടുകയും ജലവിഭവ വകുപ്പിനു മുന്നിലെ ഗേറ്റിനു സമീപത്തു കെട്ടിയിടുകയും ചെയ്തു. ഇയാളെ മർദിക്കുന്നതിന്റെ വിഡിയോയും ചിത്രീകരിച്ചു.

മർദനത്തിനു പിന്നാലെ പൊലീസിനു കൈമാറാതെ പ്രദേശവാസികൾ ഇയാളെ സ്വതന്ത്രനാക്കി. തോഡാഭിം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!