നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോൾ വെട്ടുകത്തിയുമായി മകൻ; അച്ഛനും അമ്മയും വെട്ടേറ്റ് മരിച്ചു

പത്തനംതിട്ട: തിരുവല്ല പരുമലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും ഒരാഴ്ചയായി വാടകവീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മകന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. രാത്രി മുഴുവൻ വാക്കുതർക്കമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

മകൻ അനിൽകുമാറിനു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നാണ് വിവരം. കാലങ്ങളായി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അയൽക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അനിൽകുമാർ (കൊച്ചുമോൻ) പൊലീസ് കസ്റ്റഡിയിലാണ്. അനിൽകുമാർ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ബഹളം കേട്ട് സ്ഥലത്തെത്തിയപ്പോൾ വെട്ടുകത്തിയുമായി നിൽക്കുന്നതാണു കണ്ടതെന്നും നാട്ടുകാർ ആരോപിച്ചു. മകൻ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി പലവട്ടം മാതാപിതാക്കൾ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!