ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന വിശ്വാസത്തിൽ, മരിച്ച 10 വയസ്സുകാരനെ മാതാപിതാക്കൾ ഉപ്പിട്ടുമൂടി

ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന സമൂഹമാധ്യമ കുറിപ്പിൽ വിശ്വസിച്ച് മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി കർണാടകയിലെ മാതാപിതാക്കൾ. കുളത്തിൽ മുങ്ങിമരിച്ച പത്തുവയസ്സുകാരൻ എച്ച്. സുരേഷിന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകൻ തിരികെ വരുമെന്നു വിശ്വസിച്ച് 5 മണിക്കൂർ മാതാപിതാക്കൾ കാത്തിരുന്നു.

കർണാടകയിലെ ബെള്ളാരി ജില്ലയിൽ സിർവാർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ സുരേഷ് മുങ്ങിത്താഴുകയായിരുന്നു. കുടുംബവും ഗ്രാമത്തിലെ മറ്റുള്ളവരും വൈറലായ ആ സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച് 5 ചാക്ക് ഉപ്പ് കൊണ്ടാണ് കുട്ടിയുടെ ശരീരം മൂടിയത്. കുറിപ്പിൽ പറഞ്ഞതിന് അനുസരിച്ച് അഞ്ചുമണിക്കൂറോളം അവർ കുട്ടി പുനരുജ്ജീവിക്കും എന്ന് കരുതി കാത്തിരുന്നു.

‘‘സമൂഹമാധ്യമത്തിൽ വന്ന കുറിപ്പ് പ്രകാരം മുങ്ങിമരിച്ച കുട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉപ്പ് മൂടിയാൽ മതിയെന്നാണ് കുടുംബം കരുതിയത്. 10 കിലോയോളം ഉപ്പ് മൂടി ആറു മണിക്കൂറോളം കാത്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല’’ – കുട്ടിയുടെ ബന്ധു തിപ്പെസ്വാമി റെഡ്ഡി പറഞ്ഞു.

ചില ഗ്രാമീണർ വിവരം പൊലീസിനെയും ഡോക്ടർമാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ സ്ഥത്തെത്തി കുട്ടി മരിച്ചുവെന്ന് അറിയിച്ചു. പിന്നീട് മൃതദേഹം സംസ്കരിക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!