പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് 40 ശതമാനം വരെ കുറയും

രാജ്യാന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്ന മാർച്ച് 27 മുതൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചതോടെ ടിക്കറ്റ് നിരക്കിൽ വലിയ തോതിൽ കുറയുമെന്ന് സൂചന. വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 40 ശതമാനത്തോളം കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യാത്രകൾ വീണ്ടും സജീവമായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ലോകത്തുടനീളം വിമാന സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുകയാണ് വിമാന കമ്പനികൾ. ഈ വർഷം യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് ട്രാവൽ ആൻ്റ് ടൂറിസം രംഗത്തുള്ളവരുടെ വിലയിരുത്തലുകൾ

ലുഫ്താൻസ എയർലൈൻസും അതിന്റെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റർനാഷനൽ എയർ ലൈൻസും വരും മാസങ്ങളിൽ നിലവിലേതിനേക്കാൾ ഇരട്ടി വിമാനങ്ങൾ സർവിസ് നടത്താൻ തീരുമാനിച്ചു. സിംഗപ്പൂർ എയർലൈൻസും വിമാനങ്ങൾ 17 ശതമാനം വർധിപ്പിക്കും. ഇന്ത്യൻ കമ്പനിയായ ഇൻഡിഗോ ഏതാനും മാസങ്ങൾക്കുള്ളിൽ 100 ​​ആഗോള വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

കോവിഡിനെ തുടർന്ന് സാധാരണ അന്താരാഷ്ട്ര വിമാന സർവിസുകൾ നിരോധിച്ചതോടെ മറ്റ് രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾക്ക് കീഴിലാണ് ഇന്ത്യ വിമാന സർവിസുകൾ പ്രവർത്തിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം മിക്കപ്പോഴും പരിമിതമായ സീറ്റുകളിൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ഇതുകാരണം വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായത്.

ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് 100 ശതമാനം വരെ ഉയർന്നു. സർവിസുകൾ സാധാരണ നിലയിലാകുന്നതോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവാണ് ഉണ്ടാകുമന്നാണ് പ്രതീക്ഷ. സൌദിയിലേക്ക് നിലവിൽ നാമ മാത്രമായ സർവ്വീസുകളേ ഇന്ത്യയിൽ നിന്നുള്ളൂ. മാർച്ച് 27 മുതൽ ഇന്ത്യ രാജ്യാന്തര വിമാന സർവ്വീസുകൾ ആരംഭിക്കുമ്പോൾ സൌദിയിലേക്ക് കൂടുതൽ സർവ്വീസുകൾ ഷെഡ്യൂൾ ചെയ്യുമെന്നാണ് അറിയുന്നത്. ഇത് സൌദി യാത്രക്കാർക്ക് ഏറെ ആശ്വാസമാകും

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!