കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന സംഭവം: അമ്മൂമയും അറസ്റ്റിൽ. പിതാവ് ഒളിവിൽ

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്‍റെ അമ്മ സിപ്‌സിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിപ്‌സിയെ ഉടൻ കൊച്ചി പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകനായ ജോൺ ബിനോയിയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിന്റെ കാമുകിയും കുട്ടിയുടെ അമ്മൂമ്മയുമായ സിപ്സിയുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷമാണു നടപടി.

സിപ്സിയുടെ പേരിൽ അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ മോഷണത്തിനും അതിക്രമത്തിനും നേരത്തേ കേസുകളുണ്ട്. ലഹരിക്കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട നോറയെയും സഹോദരനെയും ലഹരി, അനാശാസ്യ പ്രവർത്തനങ്ങൾക്കു സിപ്സി മറയായി ഉപയോഗിക്കുകയായിരുന്നു എന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ഇതിനെത്തുടർന്നാണു ബാലനീതി നിയമപ്രകാരം കേസെടുക്കാനുള്ള നിയമോപദേശം പൊലീസിനു ലഭിച്ചത്.

ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ കുട്ടിയുടെ പിതാവ് സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് സജീഷ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.

Share
error: Content is protected !!