ആത്മഹത്യ ചെയ്ത മലയാളി വ്ളോഗറുടെ ശബ്ദ സന്ദേശം പുറത്ത്; ദുരൂഹത വർധിക്കുന്നു.

കോഴിക്കോട്∙ ദുബായിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹതയിൽ വീണ്ടും ട്വിസ്റ്റ്. റിഫ മരിക്കുന്നതിന് മുമ്പ് അടുപ്പമുളള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ മരണത്തിലെ ദൂരൂഹത വർധിപ്പിച്ചിരിക്കുന്നത്.  റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണ് ദൂബൈയിൽ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയാണ് റിഫ ശബ്ദ സന്ദേശത്തിലൂടെ പങ്കുവെച്ചത്.

റിഫയുടെ ഓഡിയോ സന്ദേശം ഇങ്ങിനെ

‘‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്.

ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ  ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’’–

ഇതാണ് റിഫയുടെ മരണത്തിന് മുമ്പ് അടുപ്പമുള്ള ആൾക്കയച്ച ശബ്ദ സന്ദേശം.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് റിഫ. 21 വയസ്സായിരുന്നു. കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസുമായി റിഫ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. പതിനെട്ട് വയസ്സ് തികഞ്ഞ ഉടനെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. ഇപ്പോൾ ഒന്നര വയസ്സുള്ള മകനുണ്ട്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആൽബവും, പ്രമോഷൻ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ടായിരുന്നു. 3 മാസം മുൻപാണ് ഇരുവരും സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇടയ്ക്ക് റിഫ തനിച്ച് നാട്ടിലെത്തി മകനെ മാതാ പിതാക്കളെ ഏൽപ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്.

Share
error: Content is protected !!