യുഎഇയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍; കാമുകനെ അറസ്റ്റ് ചെയ്തു

ദുബൈ ദേരയില്‍ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ആണ്‍ സുഹൃത്താണ് പോലീസ് പിടിയിലായത്. ദേര പാം ഐലന്റിലെ പാലത്തിന് താഴെനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തുന്നത്.

ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവർ തമ്മിലെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ദേര പാം ഐലന്റിലെ പാലത്തിന് താഴെ ഉപേക്ഷിച്ചു.

സംശയകരമായ സാഹചര്യത്തില്‍ സ്യൂട്ട്‌കേസ് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണത്തില്‍ ഹോര്‍ലാന്‍സിലെ താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സന്ദര്‍ശക വിസയിലെത്തിയാണ് യുവതി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നത്. വിസ പുതുക്കാനായി ആണ്‍ സുഹൃത്തില്‍നിന്ന് 600 ദിര്‍ഹം വാങ്ങിയിരുന്നു. ഈ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആറാം തിയതിയാണ് മൃതദേഹം കണ്ടെത്തിയത്. 32 കാരിയായ അന്നലിസയുടെ ആണ്‍ സുഹൃത്ത് പാക്കിസ്ഥാനിയാണെന്നാണ് സൂചന. നാല് മാസമായി ഇരുവരും ഒരുമിച്ചാണ് താമസം. യുവതിയുടെ സന്ദർശന വിസ പുതുക്കുന്നതിനായി 600 ദിർഹം വാങ്ങിയ സംഭവം പിന്നീട് ചൂടേറിയ വാക്കു തർക്കത്തിലേക്കും തുടർന്ന് ശാരീരികമായി ആക്രമിക്കുന്നതിലേക്കും നയിച്ചു. തർക്കത്തിനിടെ യുവതി തറയിൽ വീണു. തറയിൽ വീണ യുവതിയെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പിന്നീട് മൃതദേഹം സ്യൂട്ട് കേസിലാക്കി. നാൽപ്പത് മിനുട്ടോളം സ്യൂട്ട് കേസ് വലിച്ചിഴച്ച് പാലത്തിനടുത്തെത്തിച്ചു. ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്യൂട്ട് കേസ് അവിടെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മേലധികാരികളെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് കാമുകനായ പാക്കിസ്ഥാനി പിടിയിലായത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!