കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ, മകനെ പീഡിപ്പിച്ച പിതാവിന് 96 വർഷം കഠിനതടവ്

മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു. പീഡനത്തിനിരയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്. കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം തടവിൽ കഴിയേണ്ടി വരും.

.

അതിനിടെ മഞ്ചേരിയിൽ മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കണ്ണൂർ സ്വദേശിക്ക് കോടതി 96 വർഷം കഠിന തടവ് വിധിച്ചു. 12കാരനായ മകനെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെതിരെയാണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക കുട്ടിക്ക് നൽകാനാണ് കോടതി നിർദേശം. ഭാര്യ ജോലിക്കുപോയ സമയത്തായിരുന്നു പിതാവ് മകനെ പീഡിപ്പിച്ചത്.

.

പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. 2022 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ ജോലിക്കുപോയ സമയത്ത് മകനെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലിക്കുപോയ ഭാര്യ തിരികെയെത്തിയപ്പോൾ അവശനായി കിടക്കുന്ന മകനെകണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. മാസങ്ങളായി പിതാവ് പീഡിപ്പിക്കുകയാണെന്നാണ് മകൻ വെളിപ്പെടുത്തിയത്.

.

Share
error: Content is protected !!