കെ.എം.സി.സി നേതാവിൻ്റെ മകളുൾപ്പെടെ രണ്ട് മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു

കണ്ണൂർ കോഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു. കണ്ണൂർ എടക്കാട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ മർവ ഹാശിം (35), കോഴിക്കോട് കൊളത്തറ സ്വദേശി നരേഷ ഹാരിസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി ചികിത്സയിലാണ്.

.

കെ.എം.സി.സി സ്ഥാപക നേതാവ് സി. ഹാഷിം – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിം ദമ്പതികളുടെ മകളാണ് മരിച്ച മർവ ഹാഷിം.

.

ഇന്ന് വൈകുന്നേരം നാലരോയോടെ സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് സംഭവം. പാറക്കെട്ടുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി ഇവർ മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിൽ ഒരാൾ നീന്തി രക്ഷപ്പെട്ടതായും പറയപ്പെടുന്നു. ഉടൻ തന്നെ വിവരമറിഞ്ഞ് പൊലീസ് ഉൾപ്പെടെയുള്ള സേനകൾ രക്ഷക്കെത്തി.  ഹെലികോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കടലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കടലിൽ നിന്ന് പുറത്തെത്തിച്ച് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശവാസികൾ ബ്ലാക്ക് സ്പോട്ട് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് മുങ്ങിമരണം നടന്നത്. ഇവിടെ നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങൾ പല തവണ ഉണ്ടായതായി പൊലീസ് പറയുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിംഗ്ഷനോടെ  മാസ്റ്റർ ഓഫ് സ്നബിലിറ്റിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് മരിച്ച മർവ. മൂന്ന് മക്കളുണ്ട്. ഹംദാൻ (15), സൽമാൻ (13), വഫ (ഒമ്പത്) എന്നിവരാണ് മക്കൾ. ഹുദ, ആദി എന്നിവർ സഹോദരങ്ങളാണ്.

.

സൗദിയിലെ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലായിരുന്നു യുകെജി മുതൽ പ്ലസ് ടു വരെയുള്ള പഠനം. 2007ൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ നിന്നും ബിരുദവും, 2020ഇൽ ഓസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിൽ നിന്നും എൻവിറോൻമെൻറ് ആൻഡ് ക്ലയ്മറ്റ് എമർജെൻസിയിൽ ബിരുദാനന്ദര ബിരുദവും നേടി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മർവയുടെ അപ്രതീക്ഷിത വിയോഗം സർവ്വരേയും ദുഃഖത്തിലാഴ്ത്തി.

.

Share
error: Content is protected !!