‘ഞാനിപ്പോഴും സ്‌നേഹിക്കുന്നു, പുതുജീവിതം തുടങ്ങാം, മക്കളേയും കൂട്ടി മടങ്ങിവരൂ’; ഇന്ത്യയിലുള്ള പാക്‌ യുവതിയോട് ഭര്‍ത്താവ്

പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് ആദ്യഭര്‍ത്താവ്. ഒരു പാകിസ്താനി യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് യുവതി സീമ ഹൈദറിനോട് ആദ്യഭര്‍ത്താവ് ഗുലാം ഹൈദര്‍ തിരികെച്ചെല്ലണമെന്ന് അപേക്ഷിച്ചത്. താനിപ്പോഴും സീമയെ സ്‌നേഹിക്കുന്നതായും ഇനിയുള്ള കാലവും ആ ഇഷ്ടം തുടരുമെന്നും ഗുലാം ഹൈദര്‍ പറഞ്ഞു.

“ഞാനെത്രത്തോളം നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്ക് നന്നായറിയില്ലേ? അവിടെ നിനക്ക് എന്തെങ്കിലും അപകടമുണ്ടായാല്‍ നമ്മുടെ മക്കള്‍ക്ക് എന്തുസംഭവിക്കുമെന്ന് നീയൊന്ന് ചിന്തിച്ചുനോക്കൂ, ആരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കും? അവര്‍ക്കുവേണ്ടി നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആരും നിന്നോട് ഒന്നും പറയില്ല. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം”, ഗുലാം പറഞ്ഞു. സീമയുടെ സ്വഭാവം വളരെ നല്ലതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

സീമയ്ക്ക് വേണ്ടിയാണ് തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തിയ ഗുലാം മാസംതോറും സീമയ്ക്കും മക്കള്‍ക്കും വേണ്ടി 80,000-90,000 രൂപ അയക്കുമായിരുന്നുവെന്നും പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സീമയേയും സച്ചിന്‍ മീണയേയും ഉത്തര്‍പ്രദേശ് എടിഎസ് ചോദ്യം ചെയ്യാനായി തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.

അതേ സമയം പാകിസ്താനി യുവതി സീമ ഹൈദറിനെതിരെ ‘ഗോരക്ഷാ ഹിന്ദുദള്‍’ എന്ന പേരിലുള്ള സംഘടന ഭീഷണിയുമായി രംഗത്തെത്തി.  72 മണിക്കൂറിനുള്ളില്‍ സീമ ഹൈദര്‍ ഇന്ത്യവിടണമെന്നാണ് ഇവരുടെ അന്ത്യശാസനം. അല്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഗോരക്ഷാ ഹിന്ദുദള്‍ ദേശീയ പ്രസിഡന്റ് വേദ് നഗര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സീമ ഹൈദര്‍ പാകിസ്താന്‍ ചാരവനിതയാകുമെന്നും ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നുമാണ് ഹിന്ദുദള്‍ നേതാവ് പറയുന്നത്. ശത്രുരാജ്യത്തുനിന്നുള്ളവരെ ഉള്‍ക്കൊള്ളാനാകില്ല. സീമ ഹൈദര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ വ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നോയിഡ സ്വദേശി സച്ചിനുമായി പബ്ജി ഗെയിമിലൂടെ പ്രണയത്തിലായ സീമ ഹൈദര്‍ നാലുകുട്ടികള്‍ക്കൊപ്പം മേയ് മാസത്തിലാണ് ഇന്ത്യയിലെത്തിയത്. പാകിസ്താനില്‍നിന്ന് നേപ്പാള്‍ വഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമ കാമുകനൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇരുവരും നിയമപരമായി വിവാഹം കഴിക്കാനുള്ള ശ്രമം നടത്തിയതോടെ യുവതി പാകിസ്താന്‍ സ്വദേശിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സീമ ഹൈദറിനെയും ഇവരെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ സച്ചിനും കുടുംബത്തിനും കൂടെയാണ് സീമയുടെ താമസം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!