എ.ഐ കാമറ താല്‍ക്കാലികമായി മരവിപ്പിച്ചേക്കുമെന്ന് സൂചന

എ.ഐ കാമറ വിവാദം തീരുന്നതുവരെ താല്‍ക്കാലിക മരവിപ്പിക്കലടക്കം നിർദേശങ്ങൾ ആലോചിച്ച് സർക്കാർ. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. കാമറക്കുരുക്കില്‍ മുഖ്യമന്ത്രിയടക്കം പെട്ടതോടെ സുരക്ഷിത പിൻവാങ്ങൽ ആലോചനയാണ് സർക്കാർ സജീവമാക്കിയിരിക്കുന്നത്.

മേയ് 19 മുതല്‍ പിഴ പിരിക്കാനായിരുന്നു തീരുമാനം. വിവാദം തീരുന്നതുവരെ താല്‍ക്കാലികമായി നീട്ടാനാണ് ആലോചന. എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമിതിയുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ തീരുമാനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാറിനെതിരായി റിപ്പോര്‍ട്ട് നല്‍കാനാകില്ല. മൂന്നുദിവസത്തിനകം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന റിപ്പോര്‍ട്ട് നീളുന്നത് ഉന്നതതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

ആരോപണങ്ങളിൽനിന്ന് സര്‍ക്കാറിന് രക്ഷപ്പെടാൻ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. എ.ഐ കാമറകൾ സ്ഥാപിച്ച് ഉദ്ഘാടനവും നിരീക്ഷണവും തുടങ്ങിയതിനൊപ്പമാണ് വിവാദമുണ്ടായത്. കരാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം നല്‍കാമെന്നാണ് വ്യവസ്ഥ. ഇതില്‍നിന്ന് സര്‍ക്കാറിന് പെട്ടെന്ന് പിന്മാറുക ദുഷ്‌കരമാണ്. ജനങ്ങളില്‍നിന്ന് ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിഴത്തുക പിരിച്ചാല്‍ മാത്രമേ കോടിക്കണക്കിന് രൂപ സ്വരൂപിക്കാനാകൂ. നിസ്സാര നിയമലംഘനങ്ങളുടെ പേരില്‍ വലിയ പിഴ ചുമത്തിയാൽ സർക്കാറിനും പാർട്ടിക്കും വലിയ തിരിച്ചടിയാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!