മുന്നൂറോളം യുവതികളുടെ അശ്ലീല വീഡിയോകൾ പകർത്തി; സിനിമ സംവിധായകനും സഹസംവിധായകയും അറസ്റ്റിൽ

സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സേലം എടപ്പാടി സ്വദേശി വേല്‍ സത്തിരന്‍ (38), സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ആറ് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കോളിവുഡ് സംവിധായകനെന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്താണ് ഇയാൾ യുവതികളെ ആകർഷിച്ചിരുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന “നോ” ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തു. ഇതിൻ്റെ ഓഡീഷണിൽ പങ്കെടുക്കാനെത്തിയ യുവതികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പകർത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

ശൂരമംഗലം എസ്ബിഐ ഓഫീസേഴ്‌സ് കോളനിയിലെ ഓം ശക്തി ബിൽഡിംഗിൽ ‘ഗ്ലോബൽ ക്രിയേഷൻസ്’ എന്ന സിനിമാ നിർമാണ കമ്പനിയാണ് വേൽ സത്തിരന്‍ നടത്തുന്നത്.  പ്രതികളായ വേൽ സത്തിരിയനും ജയജ്യോതിയും നിരവധി സ്ത്രീകളെ സിനിമാ ഓഡിഷനുകൾക്ക് വിളിച്ച് തന്നോടൊപ്പം അടുപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു. റെക്കോർഡ് ചെയ്ത വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയിൽ ചെയ്ത് തനിക്ക് വേണ്ടി ലൈംഗികാതിക്രമങ്ങൾ നടത്താനും ഇരുവരും ഉപയോഗിച്ചു.

തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പൊലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണു നടക്കുന്നതെന്നു യുവതിക്കു മനസിലായത്.

ഉടന്‍ ഇവര്‍ സൂറമംഗളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഈ ക്യാമറയിലും ഹാര്‍ഡ് ഡിസ്ക്കുകളിലുമായാണു 300ല്‍ അധികം സ്ത്രീകളുടെ അശ്ലീല വിഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്.
ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമായത്. അവസരം തേടിയെത്തുന്ന യുവതികളെ സംവിധായകന്‍ സംസാരത്തിലൂടെ വശത്താക്കും. വേഷങ്ങള്‍ വാഗ്ദാനം നല്‍കി സ്റ്റുഡിയോയിലെത്തിച്ചു കുട്ടിയുടുപ്പ് ഇടീച്ചും കുളിമുറി രംഗങ്ങളും മറ്റും ക്യാമറയില്‍ പകര്‍ത്തും. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി‍. ചൂഷണത്തിന് ഇരയായവരെ കണ്ടെത്തി രഹസ്യമൊഴി കോടതി മുന്‍പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. സേലം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Share
error: Content is protected !!