ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റഷ്യയിൽ യാത്രാവിമാനം തകർന്നുവീണു; അവശിഷ്ട്ടങ്ങൾ കണ്ടെത്തി

മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകര്‍ന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ്  എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.

സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.

Share
error: Content is protected !!