2 കുട്ടികളുടെ പിതാവ്, യുവതിയുമായി ലിവിങ് ടുഗദര്‍; പങ്കാളിയെ കൊന്ന് മൃതദേഹത്തിനൊപ്പം 2 ദിവസം കിടന്നു
ഭോപ്പാൽ: പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. റിതിക സെൻ (29) ആണ് കൊല്ലപ്പെട്ടത്. റിതികയുടെ പങ്കാളിയായ സച്ചിൻ രജ്പുത് (32) എന്ന യുവാവ് പൊലീസ് പിടിയിലായി. റിതികയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജൂൺ 27നാണ് കൊലപാതകം നടന്നത്. സച്ചിൻ തൊഴിൽ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് റിതികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കട്ടിലിൽ ഇട്ടശേഷം ആ മുറിയിൽതന്നെ സച്ചിൻ കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലിൽ കിടന്നു.
അമിതമായി മദ്യപിച്ച സച്ചിന്‍ സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞു. ആദ്യം സുഹൃത്ത് വിശ്വസിച്ചില്ല. വീണ്ടും ഇക്കാര്യം ആവർത്തിച്ചപ്പോൾ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മൂന്നു വർഷമായി ഇവർ വാടകവീട്ടിൽ ഒരുമിച്ച് ജീവിക്കുകയായിരുന്നു. സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.


