265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു; സീറ്റ് ബെൽറ്റണിഞ്ഞ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, ഹൃദയംപൊട്ടുന്ന കാഴ്ചകൾ – വിഡിയോ

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും അഹമ്മദാബാദിലെ ബോയിങ് 787 ഡ്രീംലൈനര്‍ അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
.


.
വിമാനാപകടത്തിന് പിന്നാലെ സിവിൽ ആശുപത്രിയിലെ ട്രോമ സെന്റർ ഒരു യുദ്ധക്കളംപോലെയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായി ആംബുലൻസുകൾ പാഞ്ഞെത്തിക്കൊണ്ടിരുന്നു. അർധപ്രാണനായും ബോധരഹിതരായും ഏറെപ്പേരെ സന്നദ്ധപ്രവർത്തകർ ഇടതടവില്ലാതെ എത്തിക്കുന്നു. ആർക്കും ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥ.
.


.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. വിമാനം ജനവാസമേഖലയിലാണ് തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അതേസമയം 290 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
.


.

തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
.


.

അബോധാവസ്ഥയിലുള്ളവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോ. പ്രഞ്ജൽ മോദി പ്രതികരിച്ചു. ആശുപത്രി കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറാണ് അദ്ദേഹം. ആശുപത്രിയിൽ എത്തിക്കുന്നവർ വിമാനത്തിലുള്ളവരാണോ വിമാനം തകർന്നുവീണ സ്ഥലത്തുള്ളവരാണോ എന്ന് വ്യക്തമല്ല. മിക്കവർക്കും ഗുരുതരമായി പൊള്ളലേറ്റ പരിക്കുണ്ട്. അവരെ തിരിച്ചറിയാൻ കഴിയുന്നില്ല. മുഖം പൊള്ളിയടർന്നിട്ടുണ്ട്. ദേഹമാസകലം വലിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്. പലരും അബോധാവസ്ഥയിലാണ്. അവരുടെ ജീവൻ രക്ഷിക്കാനാണ് ഞങ്ങളുടെ മുൻഗണന- ഡോക്ടർ മോദി പറഞ്ഞു.
.
അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് വിമാനത്തിനകത്ത് നിന്ന് പകർത്തിയ ദൃശ്യം


.

നിരവധി പേരുടെ ശരീരത്തിൽ ഇപ്പോഴും സീറ്റ് ബെൽറ്റുണ്ട്; തിരിച്ചറിയാനായി അവരുടെ പോക്കറ്റുകൾ എങ്ങനെ പരിശോധിക്കാൻ കഴിയും? – ആശുപത്രിയിൽ എത്തിച്ചവരെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
.


.

ആനന്ദ് പോലുള്ള ജില്ലകളിൽനിന്നും ഗുജറാത്തിലെ മറ്റ് സ്ഥലങ്ങളിൽനിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിൽ കുടുംബാംഗങ്ങളെ യാത്രയാക്കാൻ എത്തിയ ബന്ധുക്കൾ വിമാനത്താവളം വിടുംമുമ്പാണ് അപകടം. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾക്കായി അവർ ആശുപത്രി പരിസരത്ത് ആകാംക്ഷയോടെ കാത്തിപ്പിലാണ്.
.


.
അഹ്മദാബാറിലെ സംരംഭകയായ തൃപ്തി സോണിയുടെ സഹോദരനും കുടുംബവും വിമാനത്തിൽ ഉണ്ടായിരുന്നു. അവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തൃപ്തി പറഞ്ഞു. അഹ്മദാബാദ് സിവിൽ ആശുപത്രിയാണ് ഇവിടത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രി. അതാകട്ടെ വിമാനത്താവളത്തിന് സമീപത്തുമാണ്. അതിനാൽ, അപകടത്തിൽപ്പെട്ടവരെയെല്ലാം ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. വിവരം ലഭിക്കുംവരെ ഇവിടെ തങ്ങുമെന്ന് തൃപ്തി പറഞ്ഞു.
.


.
വിമാനാപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങളും ബി.എസ്.എഫിന്‍റെ രണ്ട് സംഘങ്ങളെയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തെത്തിയ ആദ്യ രക്ഷാപ്രവർത്തകരിൽ ഉൾപ്പെടുന്നു.

ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഗുജറാത്ത് സർക്കാർ ഏർപ്പെടുത്തിയ ഹെൽപ് ലൈൻ നമ്പറുകൾ 079-232-51900, 9978405304 ഉപയോഗിക്കാം.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

 

Share
error: Content is protected !!