ഒൻപത് വർഷം ഒമാനിൽ ആരോഗ്യമന്ത്രാലയത്തിലെ നഴ്സ്; യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് ഒരു വർഷം മുമ്പ്, ര‍ഞ്ജിത യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി

സലാലയിൽ നൽകിയ യാത്രയയപ്പ് വേളയിൽ സുഹൃത്തുക്കൾക്കൊപ്പം രഞ്ജിത

സലാല: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനിയുടെ വിയോഗത്തിൽ തേങ്ങുകയാണ് ഒമാനിലെ പ്രവാസികളും. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷത്തോളം സ്റ്റാഫ് നഴ്‌സായിരുന്നു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ.നായർ (39). സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഒമാനില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് സലാലയിലെ സുഹൃത്തുക്കള്‍ രഞ്ജിതയ്ക്ക് ഊഷ്മളമായ യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം രഞ്ജിത പകര്‍ത്തിയ സെല്‍ഫിയും ഇപ്പോള്‍ കണ്ണീരോര്‍മയായി മാറി.

ഒൻപത് വർഷത്തോളം ഒമാനിൽ കളിയും ചിരയുമായി ഒന്നിച്ചുണ്ടായിരുന്ന ര‍ഞ്ജിത ആർ.നായരുടെ  വിയോഗവാർത്ത ഇനിയും ഉൾക്കൊള്ളാനാക്കാത്ത നടുക്കത്തിലാണ് പ്രവാസ ലോകം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുൻ സഹപ്രവർത്തകരും ഈ ദുരന്തത്തിന്റെ തീരാനൊമ്പരത്തിലാണ്. ഒരു വര്‍ഷം മുൻപാണ് ര‍ഞ്ജിത യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍ ജോലിക്കു കയറാനിരിക്കുകയായിരുന്നു രഞ്ജിത.
.
2014-ല്‍ ഒമാനിലാണ് രഞ്ജിത ആദ്യമായി നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടെ 2019-ല്‍ പി.എസ്.സി. എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. പിന്നീട് ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി. അവിടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി.
.
സലാലയില്‍ നഴ്‌സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവര്‍ഷം മുമ്പാണ് രഞ്ജിത ലണ്ടനില്‍ എന്‍എച്ച്എസില്‍ ജോലിയില്‍പ്രവേശിച്ചത്. എന്നാല്‍, അധികം വൈകാതെ ഓഗസ്റ്റില്‍ തിരികെ നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. പുതിയ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍പാണ് രഞ്ജിതയുടെ വിയോഗം
.
കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് രഞ്ജിത അഹമ്മദാബാദിലേക്ക് പോയത്. ഒരു മകനും മകളും ഉണ്ട്. മക്കൾ: ഇന്ദുചൂഡൻ (പത്താം ക്ലാസ് വിദ്യാർഥി, എസ് വി എച്ച് എസ് എസ് പുല്ലാട്), ഇതിഗ – ഏഴാം ക്ലാസ്, ഒഇഎം സ്കൂൾ ഇരവിപേരൂർ). രണ്ട് സഹോദരങ്ങൾ മസ്‌കത്തിൽ ജോലി ചെയ്യുന്നു. അമ്മ നാട്ടിലാണുള്ളത്. രഞ്ജിതയുടെ മരണം സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി.

.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!