ഇത്തവണത്തെ ഹജ്ജിൽ തീർത്ഥാടകർക്ക് സേവനം നൽകിയത് നാലേകാൽ ലക്ഷത്തോളം ജീവനക്കാർ

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ 16 ലക്ഷത്തോളം വരുന്ന തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി 420,000 പേർ ജോലി ചെയ്തതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്  പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  ഈ വർഷത്തെ ഹജ്ജ് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിനിലാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. സുരക്ഷാ മേഖലകൾ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലകളിലായാണ് നാലേ കാൽ ലക്ഷത്തോളം പേർ പ്രവർത്തിച്ചത്. ഏറ്റവും ചിട്ടയോടെ വളരെ ആസൂത്രിതമായാണ് ഹജ്ജ് സേവനങ്ങൾ അധികൃതർ ക്രമീകരിച്ചത്. അത് തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്തു.
.
ഹജ്ജ് സീസണിൽ സേവനമനുഷ്ഠിച്ചവരിൽ 92% പുരുഷന്മാരും 8% സ്ത്രീകളുമാണെന്ന് റിപ്പോർട്ട് വിശദീകരിച്ചു. കൂടാതെ, പുണ്യസ്ഥലങ്ങളിൽ 34,500 പുരുഷ-വനിതാ സന്നദ്ധപ്രവർത്തകരും പ്രവർത്തിച്ചു. ഇവർ ഹജ്ജ് സീസണിൽ ആകെ 21 ലക്ഷം മണിക്കൂർ സേവനം നൽകി.

മക്ക റോഡ് സംരംഭത്തിന്റെ ഭാഗമായി ഈ വർഷം 314,300 പേർക്ക് പ്രയോജനം ലഭിച്ചു. ഇത് എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിദേശ തീർത്ഥാടകരുടെ ആകെ എണ്ണത്തിന്റെ 20.9% വരും.
.
ഈ വർഷം ആകെ തീർത്ഥാടകരുടെ എണ്ണം 16 ലക്ഷത്തിൽ എത്തിയതായി അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 15 ലക്ഷം തീർത്ഥാടകർ രാജ്യത്തിന് പുറത്ത് നിന്ന് വിവിധ തുറമുഖങ്ങൾ വഴി എത്തിയവരാണ്. പ്രവാസികളുൾപ്പെടെ 166,600 ആഭ്യന്തര തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് ചെയ്തത്.

ആകെ തീർത്ഥാടകരിൽ പുരുഷ തീർത്ഥാടകരുടെ എണ്ണം 877,800 ആയിരവും സ്ത്രീ തീർത്ഥാടകരുടെ എണ്ണം 795,300 ആയിരവുമാണെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു.

ഹജ്ജ് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ തയ്യാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഭരണപരമായ രേഖകളെയാണ് അതോറിറ്റി പ്രധാനമായും ആശ്രയിച്ചത്. തീർത്ഥാടകരുടെ എണ്ണം, അവരുടെ വിശദമായ വിവരങ്ങൾ, താൽക്കാലികവും സ്ഥലപരിധിക്കുള്ളിലുള്ളതുമായ സേവനങ്ങൾ എന്നിവയെല്ലാം ഈ രേഖകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പിന്തുടരുന്ന സ്ഥിതിവിവരക്കണക്കുകൾക്കനുസൃതമായി ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പട്ടികപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഈ ബുള്ളറ്റിൻ പുറത്തിറക്കിയത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!