‘ക്ഷീണിതരാണ്, കൊല്ലാൻ പറ്റില്ല’ എന്ന് വാടകക്കൊലയാളികൾ, ഓഫർ 4 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി; മലയിടുക്കിലേക്ക് തള്ളിയിട്ടത് സോനം
ഇൻഡോർ: മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തുന്നതിനായി ഭാര്യ സോനം 20 ലക്ഷം രൂപ പ്രതിഫലത്തിലാണ് വാടക കൊലയാളികളെ ഏർപ്പാടാതാക്കിയതെന്ന് റിപ്പോർട്ട്. ആദ്യം നാലു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും പിന്നീട് ഇത് 20 ലക്ഷമായി ഉയർത്തുകയായിരുന്നെന്നുമാണ് വിവരം.
.
മേയ് 23ന് സോനവും രാജയും മേഘാലയിലെ പൂർവഖാസി ജില്ലയിൽ ഒരു വെള്ളച്ചാട്ടം കാണുന്നതിനായി ട്രക്ക് ചെയ്ത് പോകുന്നതിനിടെ, വാടകക്കൊലയാളികൾ ഇവരെ പിന്തുടർന്നു. ഒരു പ്രദേശത്ത് എത്തിയപ്പോൾ ക്ഷീണിതയാണെന്ന് കാണിച്ച് സോനം പതിയെ മലകയറാൻ തുടങ്ങി. ഭർത്താവിനു പിന്നാലെ വാടകകൊലയാളികളെ അയച്ച് അവർക്കു പിന്നാലെയാണ് സോനം മലകയറിയത്. എന്നാൽ തങ്ങൾ ക്ഷീണിതരാണെന്നു പറഞ്ഞ് വാടകക്കൊലയാളികൾ കൊലപാതകം നടത്താൻ ഒരു ഘട്ടത്തിൽ വിസ്സമ്മതിച്ചെന്നും തുടർന്നാണ് നാലു ലക്ഷം എന്നത് 20 ലക്ഷമായി ഉയർത്തിയതെന്നുമാണ് കൊലയാളികൾ പൊലീസിനു നൽകിയ മൊഴി. കൊലപാതകത്തിനു ശേഷം ഭർത്താവ് രാജാ രഘുവംശിയുടെ മൃതദേഹം മലയിടുക്കിലേക്ക് തള്ളിയിട്ടതും സോനമാണെന്നാണ് പൊലീസ് പറയുന്നത്.
.
രഘുവൻശിയുടെ മൃതദേഹം ഈ മാസം 2നാണ് ചിറാപ്പുഞ്ചിയിലെ മലയിടുക്കിൽനിന്ന് കണ്ടെടുത്തത്. മധുവിധുവിനായി കഴിഞ്ഞമാസം 20നാണ് സോനവും രാജാ രഘുവംശിയും മേഘാലയയിൽ എത്തിയത്. തുടർന്ന് ഇവരുടെ ലൊക്കേഷൻ വാടകകൊലയാളികളായ 3 പേർക്ക് അയച്ചു കൊടുത്തു.
ഇൻഡോറിൽ സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷീറ്റ് ഫാക്ടറിയിൽ അക്കൗണ്ടന്റായിരുന്നു രാജ് സിങ് ഖുഷ്‌വാഹയുമായുള്ള അടുപ്പം അവഗണിച്ച് വീട്ടുകാർ ബിസിനസുകാരനായ രാജാ രഘുവൻശിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. സംശയം തോന്നാതിരിക്കാൻ രാജ് സിങ് ഇൻഡോറിൽ തന്നെ തങ്ങിയാണ് കൊലപാതകത്തിന്റെ ഏർപ്പാടുകൾ പൂർത്തിയാക്കിയത്.
.
രാജാ രഘുവൻശിയുടെ മൊബൈൽഫോൺ ഓഫായിരുന്നതിനാൽ ഈ സമയം അയാളുടെ അമ്മ ഉമ സോനത്തെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. മകന് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും അടുത്തില്ലെന്ന് പറഞ്ഞ് സോനം ഒഴിഞ്ഞുമാറി. അതേസമയം, രാജ് സിങ് നിരപരാധിയാണെന്ന് അമ്മ ചുന്നി ദേവിയും സോനത്തിന്റെ അച്ഛൻ ദേവി സിങ്ങും പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്ന വാർത്ത നിഷേധിച്ച അവർ മേഘാലയ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. രഘുവൻശിയുടെ മരണവിവരമറിഞ്ഞ് രാജ് സിങ് ഖുഷ്‌വാഹ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.