‘അടിക്കവനെ’; കണ്മുന്നിലിട്ട് ഭർത്താവിനെ കൊല്ലുമ്പോള്‍ ആസ്വദിച്ച് സോനം; ശേഷം കാമുകനൊപ്പവും ‘ഹണിമൂൺ’
ഷില്ലോങ്: മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശി രാജ രഘുവംശിയെ മേഘാലയയിലെ ഹണിമൂണിനിടെ കൊലപ്പെടുത്തിയത് കേസിലെ പ്രതിയായ ഭാര്യയുടെ കണ്‍മുന്നില്‍വെച്ച്. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യയും കൊലക്കേസിലെ മുഖ്യപ്രതിയുമായ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
.
മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.
.
പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും നിർണായകമായി.
.
സംഭവത്തില്‍ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി ‘ഓപ്പറേഷന്‍ ഹണിമൂണ്‍’ എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
.
.
കൊലയ്ക്ക് ശേഷം മുങ്ങി…
സോനം രഘുവംശിയും കാമുകനായ രാജ് കുശ്വയും ചേര്‍ന്നാണ് രാജ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തത്. ഇവരുടെ പദ്ധതിയനുസരിച്ചാണ് സോനം മേഘാലയയിലേക്ക് ഹണിമൂണ്‍ യാത്രയും സംഘടിപ്പിച്ചത്. ഇവിടെ എത്തിയതുമുതല്‍ കാമുകന് ഫോണിലൂടെ കൃത്യമായവിവരങ്ങള്‍ യുവതി കൈമാറിയിരുന്നു. ലൈവ് ലൊക്കേഷനും പോകുന്ന സ്ഥലങ്ങളുമെല്ലാം കാമുകന് ഫോണിലൂടെ അയച്ചുനല്‍കി. തുടര്‍ന്ന് ദമ്പതിമാരെ പിന്തുടര്‍ന്ന വാടക കൊലയാളികള്‍ മേയ് 23-നാണ് കൃത്യം നടത്തിയത്.
.
കൊലയാളികള്‍ രാജ രഘുവംശിയെ വളഞ്ഞപ്പോള്‍ ‘അടിക്ക് അവനെ’ എന്ന് പറഞ്ഞ് സോനം ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സോനത്തിന്റെ കണ്മുന്നില്‍വെച്ചാണ് കൊലയാളിസംഘം രാജ രഘുവംശിയെ കൊലപ്പെടുത്തിയതെന്നും യാതൊരു കൂസലുമില്ലാതെ യുവതി ഇതെല്ലാം കണ്ടുനിന്നെന്നും പോലീസ് പറഞ്ഞു.
.
കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം ഷില്ലോങ്ങില്‍നിന്ന് യുവതി ഇന്ദോറിലേക്ക് ട്രെയിനിലാണ് മടങ്ങിയത്. ഇന്ദോറില്‍വെച്ച് സോനവും കാമുകനായ രാജ് കുശ്വയും കണ്ടുമുട്ടി. ഇന്ദോറിലെ വാടകവീട്ടില്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് സോനം ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയത്. വാരണാസി വഴിയാണ് യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.