‘സതീശനെ മാറ്റിയാല്‍മതി, മന്ത്രിസ്ഥാനമൊന്നും വേണ്ട ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല’ – അന്‍വർ

നിലമ്പൂര്‍: യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മാറ്റിയാല്‍ തനിക്ക് ഒന്നുംവേണ്ടെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ നേരത്തെ ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള ഉപാധികള്‍ അന്‍വര്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്‍ മാറിയാല്‍ തനിക്ക് മറ്റൊന്നും വേണ്ടന്ന നിലപാടുമായി അന്‍വര്‍ രംഗത്തെത്തിയത്.
.
‘മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയത് പി.വി.അന്‍വര്‍ ഇടപ്പെട്ട ശേഷമാണ്. എനിക്ക് ഒന്നും വേണ്ട. സതീശനെ യുഡിഎഫ് ചെയര്‍മാന്‍സ്ഥാനത്ത്‌നിന്ന് മാറ്റിനിര്‍ത്തുകയാണെങ്കില്‍ എനിക്ക് ഒന്നുംവേണ്ട. ധൃതിയില്ല. ഇപ്പോള്‍ മാറ്റേണ്ട, ധൃതിയില്ല. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാല്‍മതി. സതീശന്റെ നേതൃത്വത്തില്‍ ഇനി യുഡിഎഫിന് മുന്നോട്ട് പോകാന്‍ കഴിയില്ല’ അന്‍വര്‍ പറഞ്ഞു.
.
ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല. പിണറായിസത്തിന്റെ പിന്നില്‍ നില്‍ക്കുന്ന സ്വരാജിനെ ജയിപ്പിക്കാന്‍ താന്‍ അനുവദിക്കണോയെന്നും അന്‍വര്‍ ചോദിച്ചു.

‘നാട്ടുകാരെല്ലാം എന്നോട് പറയുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ നിങ്ങള്‍ തന്നെ വേണമെന്നാണ്. ഇപ്പോള്‍ ഇവിടെ കാണുന്ന മന്ത്രിമാരും നേതാക്കന്മാരുമൊക്കെ പോകും. ഇവിടെ കട്ടന്‍ചായ കുടിച്ച് അങ്ങാടിയില്‍ ഇരിക്കാന്‍ നിങ്ങളേ ഉണ്ടാകൂ എന്നാണ് അവര് പറയുന്നത്’ അന്‍വര്‍ പറഞ്ഞു.
.

നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് അൻവർ മത്സരിക്കുന്നത്. ഇതിനായി ‘കത്രിക’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്.

10 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി വി അന്‍വറിന്റെെയും എസ്ഡിപിഐ സ്ഥാനാർത്ഥിയുടേയും അപരന്മാരുൾപ്പെടെ നാലുപേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.
.
കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

ആദ്യ പരിഗണന ഓട്ടോറിക്ഷയ്ക്കാണ് നല്‍കിയത്. പിണറായിസത്തിന്റെ അടിവേരെ കത്രികകൊണ്ട് മുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

 

Share
error: Content is protected !!