ഹജ്ജ്: അറഫ സംഗമത്തിന് തുടക്കമായി; മലയാളികളുൾപ്പെടെ മുഴുവൻ ഹാജിമാരും അറഫയിൽ – ലൈവ് വിഡിയോ

മക്ക: വിശ്വമാനവികതയുടെ വിളംബരമായി തീർഥാടകർ ഇന്ന് അറഫ സംഗമത്തിന് തുടക്കമായി.  ഫയിൽ സമ്മേളിക്കുന്നു. ലോകത്തിൻ്റെ വിവിധദിക്കുകളിൽ നിന്നെത്തിയ 18 ലക്ഷത്തോളം വരുന്ന തീർത്ഥാടകർ അറഫയിലെത്തി. ഉച്ചക്ക് 12.19ന് അറഫയിലെ നമീറ പള്ളിയിലെ അറഫ പ്രഭാഷണത്തോടെയാണ് അറഫ സംഗമത്തിന് തുടക്കമാകുക. ഡോ. സ്വാലിഹ് ബിൻ അബ്ദുല്ലയാണ് അറഫ പ്രഭാഷണം നടത്തുക. മലയാളം ഉൾപ്പെടെ 35 ഭാഷകളിലേക്ക് അറഫ പ്രഭാഷണം തത്സമയം വിവർത്തനം ചെയ്യും. മലയാളിയായ സജീൽ മുഹിയിദ്ദീൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക. മക്ക മസ്ജിദുൽ ഹറമിലെ പരിഭാഷ പദ്ധതിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
.


.

44 ഡിഗ്ര സെൽഷ്യസ് ആണ് അറഫയിലെ താപനില. പോയ വർഷം 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചൂട് ശക്തമായതിനാൽ ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 മണിവരെ തമ്പുകളിൽ നിന്ന് പുറത്തിറങ്ങരുതന്ന് തീർഥാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
.


.
കഴിഞ്ഞ വർഷം നിരവധി പേർക്ക് സൂര്യാതാപമേറ്റിരുന്നു. അതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് ഇത്തവണ. അന്തരീക്ഷ ഈർപ്പം നിലനിർത്താനായി വാട്ടർ സ്പ്രേകൾ മിനയിലും അറഫയിലും സജ്ജീകരിച്ചിട്ടുണ്ട്. നമിറ പള്ളി പരിസരത്തേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തയിട്ടുണ്ട്. ജബലു റഹ്മയിലേക്ക് ഒരു വഴിയിലൂടെ മാത്രം പരിമിതമായ തോതിലുള്ള തീർഥാടകരെ മാത്രമാണ് പ്രവേശിപ്പിച്ചത്.
.


.
തീർത്ഥാടകർ നമിറ പള്ളിയിൽ


.


.

ഇന്ത്യൻ ഹാജിമാരിൽ ഭൂരിഭാഗവും രാവിലെ തന്നെ അറഫിയിലെത്തി. 1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്.
.
സൂര്യാസ്തമനം വരെ പ്രാർത്ഥനയിലും ഏക ദൈവ സ്‌മരണയിലുമായി അറഫയിൽ കഴിയുന്ന ഹാജിമാർ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഇവിടെവെച്ച് തന്നെ നിര്‍വഹിക്കും. അറഫ സംഗമത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു ലോക മുസ്‌ലിംകൾ ഇന്ന് സുന്നത് നോമ്പനുഷ്ടിക്കും. സൂര്യാസ്തമനത്തിന് ശേഷം അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ ഇന്ന് രാത്രി മുസ്ദലിഫയില്‍ തങ്ങി വെള്ളിയാഴ്ച സുബ്ഹി നമസ്‌കാരാനന്തരം മിനയില്‍ തിരിച്ചെത്തും. ശേഷം ജംറത്തുല്‍ അഖ്ബയില്‍ പിശാചിൻ്റെ പ്രതീകത്തിന് കല്ലേറു കര്‍മം നടത്തും.
.
.
തുടര്‍ന്ന് ബലി കര്‍മം നിര്‍വഹിച്ച് പുരുഷന്മാര്‍ മുടി കളഞ്ഞും സ്ത്രീകള്‍ മുടി വെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഇതോടെ  ഇഹ്‌റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ഹാജിമാർ പെരുന്നാള്‍ ആഘോഷിക്കും. ഹറംപള്ളിയിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിച്ച ശേഷം മിനയിലേക്ക് മടങ്ങും . തുടർന്നുള്ള മൂന്നു ദിവസംകൂടി മിനയിൽ തങ്ങി ജംറകളിലെ കല്ലേറ് കർമങ്ങൾ പൂർത്തിയാക്കും.
.


.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!