സൗദിയിൽ മലയാളി പ്രവാസി വെടിയേറ്റ് മരിച്ചു

റിയാദ്:സൗദിയിലെ ബിഷ നഖിയയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് (42) കൊല്ലപ്പെട്ടത്. വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നും സ്പോണ്സറുമായി ബന്ധപ്പെട്ട് വരികയാണന്നും സഹോദരൻ പറഞ്ഞു.
.
ഇന്നലെ രാത്രി കടയിൽ നിന്ന് പാർസൽ വാങ്ങി റൂമിലേക്ക് പോയതായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ഇദ്ദേഹത്തെ കണ്ടവർ പറയുന്നത്. തുടർന്ന് 12 മണിയോടെ ബീശ നഗിയയിലെ റൂമിന് സമീപനം വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത വാഹനത്തിൽ എത്തിയവർ വെടിവെച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം.
.
ശബ്ദം കേട്ട് സമീപവാസികൾ എത്തുമ്പോൾ ഇദ്ദേഹം തന്റെ കാറിന്റെ ഡിക്കി ഭാഗത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തുകയായിരുന്നു. പോലീസിൽ വിവരം അറിയിച്ചു ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായാണ് വിവരം. കൊലക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
.
മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍. മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. നസ്രിയയാണ് ഭാര്യ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.

ഐസിഎഫിന്റെ പ്രവർത്തകനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ അബ്ദുൽ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കുന്നത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!