യുവതിയുടെ മരണം: ഭർത്താവിൻ്റെ സുഹൃത്തും പിടിയിൽ; ഒളിക്യാമറയിൽ ഭാര്യയുടെ ദൃശ്യം പകർത്തിയ കേസിലും പ്രതി

മുംബൈ: മഹാരാഷ്ട്രയില്‍ ഏറെ ചര്‍ച്ചയായ വൈഷ്ണവി ഹഗവാനെയുടെ സ്ത്രീധന മരണക്കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയും അറസ്റ്റിലായി. വൈഷ്ണവിയുടെ ഭര്‍ത്താവ് ശശാങ്ക് ഹഗവാനെയുടെ ബിസിനസ് പങ്കാളിയായ നിലേഷ് ചവാനെയാണ് പുണെ പിംപ്രി ചിഞ്ച്വാഡ് ക്രൈംബ്രാഞ്ച് സംഘം നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയത്. ഇയാളെ ഉടന്‍ പുണെയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
.
വൈഷ്ണവിയുടെ മരണത്തിന് പിന്നാലെ ശശാങ്കിന്‍റെയും വൈഷ്ണവിയുടെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് നിലേഷിന്റെ കസ്റ്റഡിയിലായിരുന്നു. മേയ് 19-ന് കുഞ്ഞിനെ വിട്ടുകിട്ടാനായി വൈഷ്ണവിയുടെ മാതാപിതാക്കള്‍ നിലേഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കുഞ്ഞിനെ നല്‍കാതെ വീട്ടില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്തു.

ഇതോടെയാണ് വൈഷ്ണവിയുടെ മാതാപിതാക്കളുടെ പരാതിയിൽ ശശാങ്ക് ഹഗവാനെയുടെ സുഹൃത്ത് നിലേഷ് ചവാനെതിരേയും പോലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍പോയി. ഇതിനിടെ, പോലീസ് ഇടപെട്ട് മേയ് 22-ന് കുഞ്ഞിനെ വൈഷ്ണവിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.
.
പൂണെയില്‍നിന്ന് മുങ്ങിയ നിലേഷ് ചവാന്‍ ആദ്യം റായ്ഗഢിലേക്കും അവിടെനിന്ന് മുംബൈയിലേക്കുമാണ് പോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വിവിധ വാഹനങ്ങള്‍ മാറിക്കയറി ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ എന്നിവിടങ്ങളിലെത്തി. ഇവിടെനിന്ന് നേപ്പാളിലേക്ക് കടന്നു. നേപ്പാളിലെ ഒരാളുടെ സഹായത്തോടെ അവിടെ പുതിയ സിംകാര്‍ഡും സ്വന്തമാക്കി. ഇതിനിടെ, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രതി നേപ്പാളില്‍നിന്ന് തിരികെ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലേക്ക് വരുന്നുണ്ടെന്നവിവരം ലഭിച്ചതോടെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.
.

വൈഷ്ണവിയുടെ മരണം

മേയ് 16-ാം തീയതിയാണ് പൂണെയിലെ ഭര്‍തൃവീട്ടില്‍ വൈഷ്ണവിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെത്തുടര്‍ന്നാണ് വൈഷ്ണവി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ ഭര്‍ത്താവ് ശശാങ്ക് ഹഗവാനെ(27), ഭര്‍തൃപിതാവും മുന്‍ എന്‍സിപി നേതാവുമായ രാജേന്ദ്ര ഹഗവാനെ, ഭര്‍തൃമാതാവ് ലത, ഭര്‍തൃസഹോദരങ്ങളായ കരിഷ്മ, സുശീല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് കുഞ്ഞിനെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് ഉപദ്രവിച്ചതിനും വൈഷ്ണവിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനും വൈഷ്ണവിയുടെ ഭർത്താവിന്‍റെ സുഹൃത്തായ നിലേഷ് ചവാനെതിരേ പോലീസ് കേസെടുത്തത്.
.

ഭാര്യയുടെ രഹസ്യവീഡിയോ പകര്‍ത്തിയ കേസില്‍ പ്രതി

അറസ്റ്റിലായ നിലേഷ് ചവാന്‍ നേരത്തെ പീഡനക്കേസിലടക്കം ഉള്‍പ്പെട്ടയാളാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വൈഷ്ണവിയുടെ ഭര്‍തൃസഹോദരിയായ കരിഷ്മയുടെ സുഹൃത്ത് കൂടിയായിരുന്നു ഇയാള്‍. 2019-ല്‍ ഭാര്യയുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഭാര്യയെ ഉപദ്രവിച്ചതിനും പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. സ്വന്തം കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇതിനുപുറമേ മറ്റുചില സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളും പ്രതിയുടെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്തു.

2018 ജൂണ്‍ മൂന്നാം തീയതിയായിരുന്നു നിലേഷ് ചവാന്റെ വിവാഹം. 2019-ലാണ് ഭാര്യ ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. 2019 ജനുവരി മാസത്തില്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ സംശയകരമായ എന്തോ വസ്തു ഭാര്യ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിലേഷ് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി.
.
അതേവര്‍ഷം ഫെബ്രുവരിയില്‍ കിടപ്പുമുറിയിലെ എസിയോട് ചേര്‍ന്നും എന്തോ ഉപകരണം ഘടിപ്പിച്ചതായി ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഏതാനുംദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതോടെ ഭാര്യ ശരിക്കും ഞെട്ടി. കിടപ്പുമുറിയില്‍നിന്നുള്ള തന്റെ സ്വകാര്യദൃശ്യങ്ങളും ഭര്‍ത്താവിനൊപ്പമുള്ള കിടപ്പറ രംഗങ്ങളുമാണ് ലാപ്‌ടോപ്പിലുണ്ടായിരുന്നത്. ഇതിനുപുറമേ മറ്റുചില സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളും ലാപ്‌ടോപ്പിലുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കത്തികാട്ടി ഭാര്യയെ കൊല്ലുമെന്ന് നിലേഷ് ചവാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info
949780 8988
871471 8988

 

Share
error: Content is protected !!