സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം, കരിപ്പൂർ വിമാനത്താവളത്തിന്‍റെ മതിൽ തകർന്നു, കൂറ്റൻ പാറക്കല്ല് വീടിന് മുകളിലേക്ക് പതിച്ചു

സംസ്ഥാനത്ത് അതതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും റെഡ് അലേർട്ടാണ്.
.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണം വീണ് പത്തു വീടുകൾ കൂടി തകർന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ ഭാഗം കനത്ത മഴയിൽ തകർന്നു. റൺവേയുടെ കിഴക്ക് വശത്തായാണ് അപകടം. അപകട ഭീഷണിയെ തുടർന്ന് മാറി സമീപവാസികൾ താമസിച്ചിരുന്നതിനാൽ വലിയ അപകടമാണ് വഴി മാറിയത്.
.
കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർന്നു. ചിറയിൽ ചുങ്കം സ്വദേശി ഷാഹുൽ ഹമീദിൻ്റെ വീട്ടിലെ കുടിവെള്ള ടാങ്കാണ് തകർന്നത്. റണ് വേയുടെ കിഴക്ക് വശത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ വീടിൻ്റെ അടുക്കള ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. മതിലിനോട് ചേർന്നുണ്ടായിരുന്ന പാടക്കല്ല് ഭീഷണിയാണെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. അപകട സാധ്യത മനസിലാക്കി കുടുംബം ഇവിടെ നിന്നും സ്വയം മാറി താമിക്കുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി.
.

.
കഴിഞ്ഞ വർഷങ്ങളിലെല്ലാം മഴയിൽ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകരുകയും പരിസരവാസികൾക്ക് നാശനഷ്ടങ്ങളുണ്ടാകുന്നതും പതിവായിരുന്നു. പ്രദേശവാസികൾ പരാതിപ്പെടാറുണ്ടെങ്കിലും നടപടികൾ ഉണ്ടാകാറില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.
.
കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വ‍ർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്.
.
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (30/05/2025, വെള്ളിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
.
കോഴിക്കോട് പെരുമണ്ണ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് പാടേ തകർന്ന് വീണു. ഇടവന മീത്തൽ അബ്ദുൽ ലത്തീഫിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ വൻനാശം വിതച്ച വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത് പരിഭ്രാന്തി പരത്തി. വാണിമേൽപ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
.

.
പാലക്കാട്‌ മൂലത്തറ റെഗുലേറ്ററിന്‍റെ രണ്ടുഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയരും. പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടർ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട് മരുത റോഡിൽ മരം വീണ് വീട് ഭാഗികമായി തക൪ന്നു. കാളിപ്പാറ കരുമ്മൻകാട്ടിൽ അഷറഫ് അലിയുടെ വീടാണ് തകർന്നത്.
.
മീനച്ചില്‍, മണിമല ആറുകള്‍ കരകവി‌ഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു. അയ്മനം പഞ്ചായത്തിലെ കരീംമഠം വേഴപ്പറമ്പ് പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷി ഇറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പാടത്താണ് മട വീണത്.
.
എറണാകുളം വൈപ്പിന്‍ മുരിക്കുംപാടത്ത് ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കായി എത്തിയ ഷെല്‍ബി ഷാജിയുടെ മുകളിലേക്കാണ് മരം വീണത്. കുട്ടനാട്ടില്‍ മാവേലി സ്റ്റോര്‍ വെള്ളത്തില്‍ മുങ്ങി. തൊട്ടടുത്തുളള കൃഷിഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി. പത്തനംതിട്ട റാന്നിയില്‍ ശക്തമായി കാറ്റ് വീശി. ഇടുക്കി ചപ്പാത്ത് ഹെവന്‍ വാലിയില്‍ കൂറ്റന്‍ പാറക്കല്ല് ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. പാറക്കല്‍ പുഷ്പം ഹൃദയരാജിന്‍റെ വീടാണ് തകര്‍ന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!